അയൽവാസിയെ മർദിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വാക്കുതർക്കത്തെ തുടർന്ന് റോഡിലിട്ട് അയൽവാസിയെ മർദിച്ചുകൊന്നുവെന്ന കേസിൽ പ്രതി കൊയിലാണ്ടി ചെറിയമങ്ങാട് വേലിവളപ്പിൽ വികാസിന് (39) ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ചെറിയമങ്ങാട് വേലിവളപ്പിൽ പുതിയ പുരയിൽ പ്രമോദിനെ (43) വധിച്ചുവെന്ന കേസിലാണ് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.അനിൽ കുമാർ ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിൽ മൂന്ന് കൊല്ലം കൂടി കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക മരിച്ച പ്രമോദിന്റെ ഭാര്യക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് കൊല്ലം കൂടി തടവനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.
കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണൻ അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ ജയകുമാർ ഹാജരായി. 2018 മാർച്ച് 13 ന് ചെറിയമങ്ങാട് അമ്പലത്തിലെ ഉത്സവദിവസം മറ്റൊരു അയൽവാസിയുമായി സംസാരിച്ച് നിന്ന പ്രമോദുമായി ഉത്സവത്തിന് പോവുകയായിരുന്ന പ്രതി അനാവശ്യമായി വാക്കുതർക്കത്തിലേർപ്പെടുകയും അടിച്ചും ചവിട്ടിയും ബോധരഹിതനാക്കിയെന്നുമാണ് കേസ്. പ്രമോദിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി. പ്രതി മാറിനിന്നപ്പോൾ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്തിന് ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ മരിച്ചുവെന്നാണ് കേസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...