അയൽവാസിയെ മർദിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വാക്കുതർക്കത്തെ തുടർന്ന് റോഡിലിട്ട് അയൽവാസിയെ മർദിച്ചുകൊന്നുവെന്ന കേസിൽ പ്രതി കൊയിലാണ്ടി ചെറിയമങ്ങാട് വേലിവളപ്പിൽ വികാസിന് (39) ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ചെറിയമങ്ങാട് വേലിവളപ്പിൽ പുതിയ പുരയിൽ പ്രമോദിനെ (43) വധിച്ചുവെന്ന കേസിലാണ് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.അനിൽ കുമാർ ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിൽ മൂന്ന് കൊല്ലം കൂടി കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുക മരിച്ച പ്രമോദിന്റെ ഭാര്യക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് കൊല്ലം കൂടി തടവനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.
കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണൻ അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ ജയകുമാർ ഹാജരായി. 2018 മാർച്ച് 13 ന് ചെറിയമങ്ങാട് അമ്പലത്തിലെ ഉത്സവദിവസം മറ്റൊരു അയൽവാസിയുമായി സംസാരിച്ച് നിന്ന പ്രമോദുമായി ഉത്സവത്തിന് പോവുകയായിരുന്ന പ്രതി അനാവശ്യമായി വാക്കുതർക്കത്തിലേർപ്പെടുകയും അടിച്ചും ചവിട്ടിയും ബോധരഹിതനാക്കിയെന്നുമാണ് കേസ്. പ്രമോദിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി. പ്രതി മാറിനിന്നപ്പോൾ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്തിന് ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ മരിച്ചുവെന്നാണ് കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...