പത്തനംതിട്ട : ഓണത്തിന് മുമ്പേ ഉപ്പേരിക്കച്ചവടം തകൃതിയായി നടക്കുകയാണ്. ഒരു കിലോ എത്തക്കായ്ക്ക് 80 രൂപ മുതൽ 90 രൂപ വരെയാണ് വില. നാടൻ എത്തക്കായ്ക്ക് വില കൂടും. മേട്ടുപ്പാളയം, വയനാടൻ എത്തക്കുലകളാണ് ജില്ലയിൽ കൂടുതലായും ഉപ്പേരിക്ക് ഉപയോഗിക്കുന്നത്. ഇത്തവണ മേട്ടുപ്പാളയം കുലകളാണ് കൂടുതലും ഉപയോഗിക്കുന്നത്. മൂന്നുകിലോ ഏത്തയ്ക്കാ ഉപയോഗിച്ചാലെ ഒരു കിലോ ഉപ്പേരി തയ്യാറാക്കാൻ കഴിയു എന്നാണ് വ്യാപാരികൾ പറയുന്നത്. പാമോയിലിലും വെളിച്ചെണ്ണയിലും വറുത്ത ഉപ്പേരിയുണ്ട്. പാമോയിലിൽ വറുത്തെടുക്കുന്ന ഉപ്പേരിക്ക് ഇരുപത് രൂപ കുറയും. ശർക്കര വരട്ടിയുടെ വിലയും കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലാണ്. ഉപ്പേരിക്കച്ചവടക്കാർ ഓൺലൈനിലും സജീവമാണ്. ഫോൺ വിളിച്ച് നേരത്തെ ബുക്ക് ചെയ്താൽ ഉപ്പേരി വീട്ടിൽ എത്തും. പ്രത്യേക സൈറ്റുകളും ഇപ്പോഴുണ്ട്. മേളകളിൽ ചെറിയ വില വ്യത്യാസമുണ്ട് ഉപ്പേരിക്ക്. പക്ഷേ ദിവസവും അൻപത് കിലോ ഗ്രാമിലധികം ഉപ്പേരി വിറ്റു പോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1