കല്ലാറിൻ്റെ തീരങ്ങൾക്ക് ഭംഗിയേകി മണിമരുത് പൂക്കൾ വിരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോടിൻ്റെ വിരിമാറിലൂടെ ഒഴുകുന്ന കല്ലാറിൻ്റെ കരകളിൽ മണിമരുത് ഇത്തവണയും പതിവ് തെറ്റിക്കാതെ പൂത്തുലഞ്ഞു. നദിയുടെ ഇരുകരകളിലും പിങ്ക് നിറത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന മണിമരുത് പൂവുകളിൽ നിന്നും തേൻ നുകരവുവാൻ എത്തുന്ന ചിത്രശലഭങ്ങളും പക്ഷികളും തേനീച്ചകളും കുറവല്ല. കല്ലാറ്റിലെ വെള്ളത്തിലേക്ക് ചാഞ്ഞ് കിടക്കുന്ന മണിമരുത് മരത്തിൻ്റെ ചില്ലകളിലാണ് പിങ്ക് നിറമുള്ള പൂക്കൾ ഏറെയും വിടർന്നത്. നനവാർന്ന ഈർപ്പ മരങ്ങളിൽ കാണപ്പെടുന്ന മണിമരുത് ലെഗർസ്ട്രോമിയ റിജിനെ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്.

ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബർമ്മ, മലയ എന്നിവടങ്ങളിലാണ് ഇത് പ്രധാനമായും വളരുന്നത്. മരുത്, മരുതി, പീമരുത്, പേമരുത്, പിളമരുത്, പിള്ളൈമരുത്, പൂമരിത, പുലമരു തുടങ്ങി മലയാളത്തിലും അടമരുത്, പീകടുക്കൈ, പിള്ളമരുത്, പുൽവായ്, വെൺമരുത്, വെടമരുത് എന്നിങ്ങനെ തമിഴിലും മണിമരുത് അറിയപ്പെടുന്നുണ്ട്. 30 മുതൽ 35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരത്തിൻ്റെ ഇലകൾക്ക് 22 സെൻ്റീമീറ്റർ നീളവും ഒൻപത് സെൻ്റീമീറ്റർ വീതിയുമുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ പൂക്കുന്ന മണിമരുത് പൂക്കൾ ഭംഗികൊണ്ട് ആരേയും ആകർഷിക്കുന്നതാണ്. ഈടും ബലവുമുള്ള മണിമരുതി തടി നിർമ്മാണ പ്രവർത്തികൾക്കും വിറകിനും കരിനിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...