ദത്തുകുട്ടിയുടെ ജനനരജിസ്‌ട്രേഷൻ ; ഇനിമുതൽ ദത്തെടുത്തവർതന്നെ മാതാപിതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദത്തെടുക്കുന്ന കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യുമ്പോൾ മാതാപിതാക്കളുടെ സ്ഥാനത്ത് കുട്ടിയെ ദത്തെടുക്കുന്ന രക്ഷിതാക്കളുടെ പേരുതന്നെ ചേർക്കണമെന്ന് സർക്കാർ. ദത്തുനിയമം കർശനമായതിനാൽ ചില ഘട്ടങ്ങളിൽ രജിസ്‌ട്രേഷൻ നടപടിയിൽ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ. ദത്തെടുത്ത കുട്ടിയുടെ നിലവിലെ ജനനരജിസ്റ്ററിൽ ദത്തെടുത്ത മാതാപിതാക്കളുടെ പേര് ചേർത്തും കുട്ടിയുടെ ജനനത്തീയതിയായി ജില്ലാമജിസ്‌ട്രേറ്റിന്റെ ദത്തെടുക്കൽ ഉത്തരവിലെ ജനനത്തീയതി ചേർത്തും തിരുത്താനും നിർദേശമുണ്ട്. ജനനസർട്ടിഫിക്കറ്റ്, അപേക്ഷലഭിച്ച് അഞ്ചുദിവസത്തിനകം നൽകും. സ്ഥാപനങ്ങളിൽനിന്നല്ലാതെ 1956-ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ബന്ധുക്കളിൽനിന്ന് ദത്തെടുത്ത കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യാനും നിലവിലെ രജിസ്റ്ററിൽ മാറ്റംവരുത്താനും ഇരുകൂട്ടരും ഒപ്പുവെച്ച, നിയമാനുസൃതം രജിസ്റ്റർചെയ്ത ദത്തെടുക്കൽ ആധാരം ആധികാരികരേഖയായി കണക്കാക്കും.

സ്ഥാപനങ്ങളിൽനിന്നല്ലാതെ ദത്തെടുക്കുമ്പോൾ രജിസ്േട്രഷന് കുട്ടിയുടെ പ്രായം പ്രധാനമാണ്. ഒരുവയസ്സിൽ കൂടുതലാണെങ്കിൽ രജിസ്റ്റർചെയ്യാൻ ജനന-മരണ രജിസ്‌ട്രേഷൻ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷൻ മജിസ്‌ട്രേറ്റിന്റെയോ ജില്ലാമജിസ്‌ട്രേറ്റ് അധികാരപ്പെടുത്തുന്ന എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെയോ ഉത്തരവ് വേണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട്...

0
ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ...

കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി ; യാത്രക്കാരെ രക്ഷപ്പെടുത്തി

0
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം...

കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ് ; പണവും ബൈക്കും പോയെന്ന്...

0
മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്....

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...