നൃൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ മഹാരാഷ്ട്ര എ.ടി.എസ്. മേധാവി ഹേമന്ത് കർക്കറെ മരിച്ചത് ആർ.എസ്.എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ വെടിയുണ്ടയേറ്റാണെന്ന ആരോപണം വിവാദമായതോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നുണ പ്രചരിപ്പിച്ചതിനും ബിജെപി സ്ഥാനാർഥിയും അഭിഭാഷകനുമായ ഉജ്ജ്വൽ നികമിനെ അപകീർത്തിപ്പെടുത്തിയതിനുമാണ് കോൺഗ്രസിനും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവറിനുമെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയത്.
തീവ്രവാദിയായ അജ്മൽ കസബിന്റെ വെടിയുണ്ടയല്ല, മറിച്ച് ആർ.എസ്.എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ വെടിയുണ്ടയേറ്റാണ് കർക്കറെ മരിച്ചതെന്ന വിവരം ഉജ്വൽ നികം മറച്ചുവെച്ചുവെന്നായിരുന്നു വഡേറ്റിവർ ആരോപിച്ചത്. വിരമിച്ച മഹാരാഷ്ട്ര ഇൻസ്പെക്ടർ ജനറൽ എസ്.എം. മുഷ്‌റിഫ് എഴുതിയ ‘ഹൂ കിൽഡ് കർക്കറെ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1