മത്സ്യത്തൊഴിലാളികൾക്ക് തണൽ ബി.ജെ.പി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മനം മടുത്താണ് താൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതെന്ന് മത്സ്യ തൊഴിലാളി നേതാവും പൂവാർ മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന അഡ്വ. ആൻ്റൊ മെർസലിൻ പറഞ്ഞു. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ പിന്തുണച്ചിരുന്നു. എന്നാൽ പൂവാർ മേഖലയിൽ മാത്രമല്ല തലസ്ഥാന ജില്ലയിൽ മത്സ്യ തൊഴിലാളികൾക്കുവേണ്ടി ഒരു വികസന പദ്ധതിയും ഇരു മുന്നണികളും നടപ്പാക്കിയില്ല. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതിന് ശേഷമാണ് മത്സ്യ തൊഴിലാളികൾക്കു വേണ്ടി ഒരു വകുപ്പും മന്ത്രിമാരെയും നിയമിച്ചത്. അഞ്ച് അക്വ പാർക്കിൽ ഒരെണ്ണം കേരളത്തിന് ലഭിക്കും. കേരളമാണ് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഹമ്പ്.

തിരുവനന്തപുരം ജില്ലയിലാണ് പരമ്പരാഗത മത്സ്യ തൊഴിലാളികൾ കൂടുതലുള്ളത്. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ അവഗണന കാരണം ലത്തീൻ സമുദായത്തിൽപ്പെട്ട ആയിരങ്ങളാണ് മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തണമെന്ന ആഗ്രഹത്താൽ ബി. ജെ.പി യിൽ ചേർന്നത്. മത്സ്യ തൊഴിലാളികളെ അവഗണിച്ച് ഒരു പാർട്ടിക്കും അധികാരമേൽക്കാനാവില്ലെന്നും ആൻ്റൊ കൂട്ടി ചേർത്തു. ബി.ജെ. പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന പ്രഡിഡൻ്റ് കെ. സുരേന്ദ്രൻ പൊന്നാട അണിയിച്ചാണ് ആൻ്റൊയെയും പ്രവർത്തകരെയും സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...