ബി.ജെ.പി.അംഗം എത്തിയത് സി.പി.എമ്മുകാരുടെ ആംബുലന്‍സില്‍ ; ഇളമ്പല്ലൂരില്‍ നാടകീയ രംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇളമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിനിടെ നാലു ദിവസം മുൻപ് കാണാതായ ബി.ജെ.പി അംഗം ശ്രീധരനെ സി.പി.എം പ്രവർത്തകർ ആംബുലൻസിൽ പഞ്ചായത്തിലെത്തിച്ചു. ഇതോടെ ബി.ജെ.പി അംഗങ്ങൾ തടസവുമായി രംഗത്തെത്തി.

ഇരുപത്തിയൊന്നംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് – 10, ബി.ജെ.പി – 6, യു.ഡി.എഫ് – 4, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എം. പ്രവർത്തകരുടെ സംരക്ഷണയിൽ പഞ്ചായത്തിലെത്തിയ ശ്രീധരൻ അവർക്കനുകൂലമായി വോട്ടു ചെയ്തതോടെ എൽ.ഡി.എഫിനു ഭരണം ലഭിച്ചു. ഇതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. ബി.ജെ.പിക്കാരും മറ്റു പഞ്ചായത്തംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.

സി.പി.എമ്മിൽ നിന്നു രാജി വെച്ച് ബി.ജെ.പിയിലെത്തുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്ത ആളാണ് ശ്രീധരൻ. കഴിഞ്ഞ നാലു ദിവസങ്ങളിൽ വിപ്പ് നൽകാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. സി.പി.എമ്മുകാർ ഒളിപ്പിച്ചു വെച്ചു എന്ന ആക്ഷേപം നിലനിൽക്കെയാണ് ഇന്നു രാവിലെ അവരുടെ തന്നെ സഹായത്തോടെ ശ്രീധരൻ പഞ്ചായത്ത് ഓഫീസിലെത്തിയത്. ഡി.വൈ.എസ് പി അശോക് കുമാറിന്റെ നേതൃത്വത്തിൽ വലിയൊരു പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...