പത്തനംതിട്ട : ലോകം ആരാധിക്കുന്ന രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നരേന്ദ്ര മോഡി ഭക്തിയും ഭയപ്പാടും മൂലമാണെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ കൊലവിളിക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശ്രമ ആഹ്വാനം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഉത്തരവാദി ആയ ബി.ജെ പി വക്താവിനെ അറസ്‌റ്റ് ചെയ്യുവാൻ മടിക്കുന്നത് ബി.ജെ.പി, സി.പിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രകടമായ ഉദാഹരണമാണെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, സാമുവൽ കിഴക്കേതിൽ, ബിജു മാത്യു, ജെയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, വി.സി ഗോപിനാഥപിളള, ദിലീപ് കുമാർ പൊതീപ്പാട്, സണ്ണി ചള്ളക്കൽ, സന്തോഷ് കുമാർ, വി.സി ഗോപിനാഥപിള്ള, എ.ബഷീർ, എം.വി അമ്പിളി, ജോൺ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.





























