ബുക്കിംഗ് പൂർണ്ണം ; സന്നിധാനവും ശരണ പാതകളും എല്ലാം നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൂർണ്ണ തോതിൽ തീർഥാടക ബുക്കിംഗ് പൂർത്തിയായിരിക്കുന്ന ശബരിമലയിൽ കാനന പാത വഴിയും പമ്പ വഴിയും എത്തുന്നവർ കൂടിയായതോടെ സന്നിധാനവും ശരണ പാതകളും എല്ലാം നിറഞ്ഞു. പമ്പയിൽനിന്ന് സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങാൻ മണിക്കൂറുകൾക്ക് പകരം ദിവസങ്ങളിലേക്ക് എത്തുകയാണ്. പതിനെട്ടാംപടി കയറാനുള്ള കാത്തിരിപ്പ് 18 മണിക്കൂർ വരെ നീളുന്നുണ്ട്. വ്യാഴം വൈകിട്ട് മുതലാണ് പമ്പയിൽനിന്ന് തിരക്കേറി തുടങ്ങിയത്. മല കയറ്റത്തിൽ ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിൽ വലിയ തിരക്കാണ് ഉണ്ടാകുന്നത്.

പമ്പയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ഭക്ത ജനത്തിരക്കാണ്. പമ്പ മുതൽ മല കയറ്റത്തിനിടയിലും വലിയ നടപ്പന്തലിലും തീർഥാടകർക്കി ചുക്കുവെള്ളവും ബിസ്കറ്റും നൽകുന്നുണ്ട്. സന്നിധാനത്തെത്തിയാൽ സൗജന്യ ഭക്ഷണവും ലഭിക്കും. എന്നാൽ അവിടേക്ക് എത്തുകയാണ് പ്രയാസം. വിവിധ ഇടങ്ങളിൽ നിയന്ത്രണം വന്നതോടെ മരുന്ന് കഴിക്കാൻ തന്നെ കഴിയുന്നില്ലെന്ന് തീർഥാടകർ പറയുന്നു. ഇതോടെ നിരവധി പേര്‍ ക്യൂ ഒഴിവാക്കി ഇടക്ക് നിന്നും മല ഇറങ്ങുന്നുമുണ്ട്. ഇവർ പന്തളം, പെരുനാട്, പുത്തൻ ശബരിമല തുടങ്ങിയ അയ്യപ്പ ക്ഷേത്രങ്ങളിലെത്തി അഭിഷേകം നടത്തി മടങ്ങുകയും ചെയ്യുന്നുണ്ട്.

മകര വിളക്ക് അടുത്തതോടെ എരുമേലി ക്ഷേത്ര ദർശനം നടത്തി കാനന പാതകൾ വഴിയെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുല്ലുമേട് വഴിയും ഭക്തർ നേരെ സന്നിധാനത്തേക്ക് വരികയാണ്. അന്യ സംസ്ഥാങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ അധികവും. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, തെലുങ്കാന, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ നിരവധിയായി ഈ പാത തെരഞ്ഞെടുക്കുകയാണ്. വനം വകുപ്പിന്‍റെ നിയന്ത്രണങ്ങൾ പാളും വിധമാണ് തിരക്ക്. പമ്പയിൽനിന്ന് ഭക്തരെ മുകളിലേക്ക് കയറ്റി വിടുന്നത് പോലെ കാനന പാത വഴി ഇവരെ അയക്കാൻ കഴിയില്ല. അതിനാൽ കൂടുതൽ ക്രമീകരണങ്ങൾ ആവശ്യവുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....