സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി ; കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യാന്‍ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കത്തോലിക്കാ സഭയുടെ യുവജന വിഭാഗമായ കെ.സി.വൈഎമ്മിന്റെ സംസ്ഥാന പ്രസിഡന്റും ജോസ് കെ.മാണി എംപിയായിരിക്കെ പഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസര്‍ അയര്‍ക്കുന്നം മറ്റക്കര മണ്ണൂര്‍പള്ളി വാണിയംപുരയിടത്തില്‍ ജേക്കബ് തോമസ്. പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയുടെ പട്ടയം കിട്ടിയ സ്ഥലം പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി ജേക്കബ് തോമസ് 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി രണ്ടുമാസം മുന്‍പ് നല്‍കിയ അപേക്ഷ ഇയാള്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. അപേക്ഷകന്‍ നിരന്തരം ഇതിനായി വില്ലേജ് ഓഫീസിലെത്തിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല. ഒടുവില്‍ കൈക്കൂലിയായി 15,000 രൂപ നല്‍കിയാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം പോക്കുവരവ് ചെയ്തുകൊടുക്കാമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഇതോടെ അപേക്ഷകന്‍ വിജലന്‍സിനെ സമീപിച്ച്‌ പരാതി നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബ്ലൂഫിലിം പൗഡര്‍ ഇട്ടു നല്‍കിയ 15000 രൂപ വിജിലന്‍സ് നിര്‍ദേശാനുസരണം വില്ലേജ് ഓഫീസില്‍ വെച്ച്‌ പരാതിക്കാരന്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. ഈ സമയം വില്ലേജ് ഓഫീസിന് പുറത്തായി കാത്തുനില്‍ക്കുകയായിരുന്നു വിജലന്‍സ് സംഘം. വില്ലേജ് ഓഫീസര്‍ പണം കൈപ്പറ്റുന്നതിനിടെ പെട്ടെന്ന് അവിടേക്ക് എത്തിയ എത്തിയ വിജിലന്‍സ് ഡി വൈ എസ് പി വി.ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വില്ലേജ് ഓഫീസറുടെ കൈയ്യില്‍ നിന്ന് കൈക്കൂലി പണവും വിജിലന്‍സ് സംഘം കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോട്ടയം വിജിലന്‍സ് സംഘത്തിന് നേതൃത്വത്തില്‍ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നത്. പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...

ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

0
കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ...

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി കണ്ടെത്തി

0
പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി...

ജി7 ഉച്ചകോടിയിലെ വൈറൽ പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്

0
വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ...