കൈക്കൂലിക്കേസില്‍ അറസ്റ്റിലായ തിരുവല്ല നഗരസഭാ സെക്രട്ടറിയുടെ വീടുകളിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നിന്ന് ഒരേ നമ്പരിലുള്ള 2 ബൈക്കുകൾ കണ്ടെത്തി. വെള്ളയമ്പലത്ത് രാജ്ഭവനു പിന്നിലാണ് വീട്. ഇതിനു പുറമേ വട്ടപ്പാറയിൽ മൂന്നര ഏക്കർ സ്ഥലവും ഇദ്ദേഹത്തിന്റെ പേരിലുള്ളതായി വിജിലൻസ് കണ്ടെത്തി. കൈക്കൂലി വാങ്ങുന്നതിനിടെ സെക്രട്ടറിയെയും ഓഫിസ് അറ്റൻഡന്റ് ഹസീന ബീഗത്തെയും വെള്ളിയാഴ്ചയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

അന്ന് വൈകിട്ട് 4ന് എത്തിയ വിജിലൻസ് സംഘം പുലർച്ചെ 3 മണിയോടെയാണ് നഗരസഭ ഓഫിസിൽ നിന്നു മടങ്ങിയത്. വിജിലൻസ് എസ്പി റെജി കെ.ജേക്കബും രാത്രിയോടെ ഓഫിസിലെത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇവരെ 18 വരെ റിമാൻഡ് ചെയ്തു. നാരായണൻ സ്റ്റാലിന്റെ ആലപ്പുഴ പഴവീട് ഹൗസിങ് കോളനി വാർഡിലെ അനുപമ വീട്ടിലും വിലയ്ക്കു വാങ്ങിയ മറ്റ് വീടുകളിലും കെട്ടിടങ്ങളിലും സ്ഥലങ്ങളിലും പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആലപ്പുഴ വിജിലൻസ് സിഐയും സംഘവും പരിശോധനയിൽ സഹകരിച്ചു. പഴവീട് പ്രദേശത്ത് ബെനാമിയായി സ്ഥലവും വീടുകളും വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ നാരായണൻ സ്റ്റാലിൻ എഐഎസ്എഫ് പ്രവർത്തകനായിരുന്നു. പിന്നീട് സിപിഎം പ്രവർത്തകനായി.

ആദ്യം ഏജീസ് ഓഫിസിലും പിന്നീട് നഗരസഭാ സെക്രട്ടറിയായും ജോലി നേടി. നാരായണൻ സ്റ്റാലിന് ഗുഡ് സർവീസ് എൻട്രിക്കും ഈ കൗൺസിൽ കാലയളവു വരെ തിരുവല്ല ഓഫിസിൽ തുടരാനുമുള്ള പ്രമേയം എൽഡിഎഫ് അംഗങ്ങൾ ഡിസംബറിൽ നടന്ന കൗൺസിലിൽ കൊണ്ടുവന്നിരുന്നു. യുഡിഎഫ്, ബിജെപി അംഗങ്ങൾ ബഹിഷ്കരിച്ച ശേഷമാണ് പ്രമേയം എൽ‍ഡിഎഫ് കൗൺസിലർമാർ അവതരിപ്പിച്ചു പാസാക്കിയത്. എന്നാൽ എൽഡിഎഫ് അധ്യക്ഷയായ ശാന്തമ്മ വർഗീസ് പ്രമേയത്തെക്കുറിച്ച് നേരത്തേ അറിഞ്ഞില്ലെന്നും യുഡിഎഫും ബിജെപിയും ബഹിഷ്കരിച്ചതിനാൽ ഒപ്പു വയ്ക്കില്ലെന്നും അറിയിച്ചതോടെ സർക്കാരിലേക്ക് പ്രമേയം അയച്ചില്ല.

ജൂൺ 16നു നടന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷയായ ശാന്തമ്മ വർഗീസ് സെക്രട്ടറിക്കെതിരെ വിജിലൻസിനു നൽകിയതായി പറയപ്പെടുന്ന കത്ത് അവർ രാജി വെച്ച് ഒരാഴ്ചയ്ക്കുശേഷം പുറത്തു വന്നിരുന്നു. സെക്രട്ടറിയുടെ സമ്മർദത്തിനും അഴിമതിക്കും കൂട്ടുനിൽക്കാൻ കഴിയില്ലെന്നും ഇതിന്റെ പേരിലാണ് രാജി വെയ്ക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിയായിരിക്കെ നഗരസഭാധ്യക്ഷയെ അസഭ്യം പറഞ്ഞതിനും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും നാരായണൻ സ്റ്റാലിനെതിരെ കേസുണ്ട്. നഗരസഭാധ്യക്ഷയ്ക്കെതിരെ ഇയാളും പരാതി നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...