Friday, May 17, 2024 5:24 pm

നയപ്രഖ്യാപന പ്രസംഗം ഇന്ന് : പലതട്ടില്‍ ഗവര്‍ണറും സര്‍ക്കാരും പ്രതിപക്ഷവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൗരത്വ പ്രശ്നത്തിലെ ത‍ർക്കം മുറുകുന്നതിനിടെ ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണ്ണർ വായിക്കുമോ വായിക്കാതെ വിടുമോ എന്നുള്ളതാണ് ആകാംക്ഷ ഉണ്ടാക്കുന്ന കാര്യം. ഗവർണ്ണർക്കെതിരെ സഭയിൽ ഭരണപക്ഷം പ്രതിഷേധിക്കാനിടയില്ല. നയപ്രഖ്യാപന പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിലപാട് രാവിലെ ചേരുന്ന പാർലമെൻററി പാർട്ടി യോഗത്തില്‍ തീരുമാനിക്കും.

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ സമ്മേളനത്തിനപ്പുറം ഈ ബജറ്റ് സമ്മേളനത്തെ അസാധാരണമാക്കുന്ന ഘടകങ്ങൾ അനവധിയാണ്. പൗരത്വ നിയമത്തില്‍ ഏറ്റുമുട്ടുന്ന ഗവർണ്ണറോട് ഒരേ സമയം എതിർത്തും കടുപ്പിക്കാതെയും സർക്കാ‍ർ. ഗവർണ്ണറോടും സർക്കാരിനോടും പോരിനിറങ്ങിയ പ്രതിപക്ഷം. ഇരുപക്ഷത്തെയും നിശിതമായി വിമർശിക്കുന്ന ഗവർണ്ണർ. ഇതാണ് മുന്‍പെങ്ങും ഇല്ലാത്ത വിധം നയപ്രഖ്യാപനപ്രസംഗത്തെ ഇന്ന് ശ്രദ്ധേയമാക്കുന്നത്.

ആദ്യത്തെ ആകാംക്ഷ 9-ന് തുടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം. ഗവർണ്ണർ നിർദ്ദേശിച്ചിട്ടും പൗരത്വ നിയമത്തിനെതിരായ എതിർപ്പ് നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല . ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാൻ എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. വേണമെങ്കിൽ പല മുൻ ഗവർണ്ണർമാരും ചെയ്തപോലെ എതിർപ്പുള്ള ഭാഗം വായിക്കാതെ വിടാം. അതല്ല മുഴുവന്‍ ഭാഗവും വായിച്ച ശേഷം സ്പീക്കറെ എതിർപ്പ് അറിയിക്കുമോ അതോ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട് വിമർശനം ഉന്നയിക്കുമോ എന്നുള്ളതിൽ സർക്കാരിനും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്.

ഗവർണ്ണറോട് ഏറ്റുമുട്ടേണ്ടെന്നാണ് സർക്കാരിന്റെ നിലവിലെ നിലപാട്. അതേ സമയം ഗവർണ്ണറും സർക്കാരും തമ്മിൽ രഹസ്യബന്ധമെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ  ആക്രമണം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ പ്രതിഷേധിക്കണോ വേണ്ടയോ എന്നതിൽ പ്രതിപക്ഷം അന്തിമതീരുമാനമെടുത്തിട്ടില്ല.

നയപ്രഖ്യാപനം പിന്നിട്ടാൽ പിന്നെ പ്രധാനദിവസം വെള്ളിയാഴ്ച. ഗവർണ്ണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ നോട്ടീസിൽ കാര്യോപദേശക സമിതി അന്ന് തീരുമാനമെടുക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ്. തദ്ദേശ വാർഡ് വിഭജന ഓ‌‍ർ‍‍‍ഡിനൻസ് ഒപ്പിടാതെ വെച്ച ഗവർണ്ണറെ മറികടക്കാനുള്ള ബിൽ ആറിന് അവതരിപ്പിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2 വര്‍ഷം മുമ്പ് നടന്ന ക്രൂരപീഡനം : എല്ലാം മറന്നെന്ന് കരുതി പ്രതികള്‍, വിടാതെ...

0
കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ...

മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക പീഡനം ; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ തൃശൂരില്‍ അറസ്റ്റിലായി. പാലക്കാട്...

പാത്രിയര്‍ക്കീസ് ബാവായുടെ ഉത്തരവ് പാലിച്ചില്ല ; മാര്‍ സേവേറിയോസിന് സസ്പെന്‍ഷന്‍

0
തിരുവനന്തപുരം: മലങ്കര സിറിയന്‍ ക്നാനായ സഭ മെത്രാപ്പൊലീത്ത കുര്യാക്കോസ്...

മുതലപ്പൊഴിയിൽ അപകടം തുടർക്കഥ : ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്

0
തിരുവനന്തപുരം : തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന...