തണ്ണിത്തോട് : സഞ്ചാരികൾക്ക് പ്രയോജനമില്ലാതെ കെട്ടിടം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കെട്ടിടം. പ്രധാന കെട്ടിടം വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നതിനാൽ ചില ഭാഗങ്ങളിൽ ചോർച്ചയുണ്ടായി പൂപ്പൽ പിടിച്ചതിനാൽ 4 വർഷം മുൻപു വീണ്ടും ചായം പൂശിയിരുന്നു.കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായാണു ചായം പൂശിയതെന്നാണ് അന്നു പറഞ്ഞിരുന്നത്. എന്നാൽ കെട്ടിടം നിർമിച്ച് 7 വർഷം കഴിഞ്ഞും ഉദ്ഘാടനം നടത്തിയുമില്ല മുകളിലത്തെ നില സഞ്ചാരികൾക്ക് തങ്ങാനായി തുറന്നുകൊടുത്തുമില്ല. വനംവകുപ്പ് കോന്നി ഡിവിഷൻ വനവികാസ ഏജൻസിയുടെ കീഴിലുള്ള അടവി ഇക്കോ ടൂറിസം പദ്ധതിയുടെ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികൾക്കു താമസിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായുള്ള കെട്ടിടം നിർമിച്ചിട്ട് 7 വർഷം കഴിഞ്ഞു. ഡിടിപിസി ഫണ്ട് ഉപയോഗിച്ചു ബാംബു കോർപറേഷന്റെ ചുമതലയിൽ മുളയും മുള ഉൽപന്നങ്ങളും ഉപയോഗിച്ച് ഇരുനിലയിലാണു കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ കന്റീൻ, ഇക്കോ ഷോപ്, ഓഫിസ് എന്നിവയും മുകളിലത്തെ നിലയിൽ സഞ്ചാരികൾക്കു താമസിക്കാനുള്ള 4മുറികളും അനുബന്ധ സൗകര്യങ്ങളുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1