കശാപ്പ് നിയന്ത്രണം ശരിവെച്ച് കൊല്‍ക്കത്ത ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബലിപെരുന്നാളിന് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ കന്നുകാലികളെ അറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. 1958-ലെ മുഹമ്മദ് ഹനീഫ് ഖുറേഷി കേസിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. പൊതുസ്ഥലങ്ങളിലെ മൃഗബലിയും അറവും തടയണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. മൃഗസംരക്ഷണ നിയമങ്ങളും സുപ്രീം കോടതിയുടെ മുന്‍കാല ഉത്തരവുകളും കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ ബലിപെരുന്നാള്‍ ചടങ്ങുകള്‍ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പശുവിനെ ബലി നല്‍കുന്നത് മതപരമായ ചടങ്ങിന്റെ ഭാഗമല്ലെന്നാണ് കോടതി പറഞ്ഞത്. ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പശുവിനെ ബലി നല്‍കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയോ ഇസ്ലാം മതവിശ്വാസപ്രകാരം അനുശാസിക്കുന്ന മതപരമായ ആചാരമോ അല്ല. മുഹമ്മദ് ഹനീഫ് ഖുറേഷി ആന്‍ഡ് അദേഴ്‌സ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസില്‍ സുപ്രീം കോടതി ഇത് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് സുജോയ് പോള്‍, ജസ്റ്റിസ് പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...