മലപ്പുറം : ലഹരി ഉപയോഗം സംബന്ധിച്ച് വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല. 2020-21 അധ്യായന വർഷം മുതൽ അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ പ്രവേശം ലഭിക്കൂ എന്നാണ് ഉത്തരവിൽ പറയുന്നത്. ലഹരി വിരുദ്ധകമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫെബ്രുവരി 27ന് പുതിയ ഉത്തരവ് ഇറക്കിയത്.
ഇത് സംബന്ധിച്ച് വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡീൻ എല്ലാ കോളജുകൾക്കും സർവ്വകലാശാല വിവിധ വകുപ്പ് തലവന്മാർക്കും ഇ മെയിൽ അയച്ചു. മദ്യം ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എയ്ഡഡ് സ്വാശ്രയ കോളജുകളിൽ ഇനിമുതൽ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ പ്രവേശം ലഭിക്കില്ല.