കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തത് മൂലം യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍: ശബരിമല സീസണ്‍ തുടങ്ങി നിരവധി യാത്രക്കാര്‍ ഉണ്ടായിട്ടും ആര്യങ്കാവ് വഴിയുള്ള കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടാകുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് എട്ടരമാസം മുന്‍പാണ്‌ ഇതുവഴിയുള്ള സര്‍വിസുകള്‍ ഇരുസംസ്ഥാനങ്ങളും നിര്‍ത്തിവെച്ചത്.

സംസ്ഥാനത്തെ അഞ്ച് തെക്കന്‍ ജില്ലകളില്‍ നിന്നായി ഏഴുപതോളം സര്‍വീസുകള്‍ രാപ്പകല്‍ ഇതുവഴി ഉണ്ടായിരുന്നു. കൂടാതെ, തമിഴ് നാടിന്‍റെയും ഇത്രയുംതന്നെ     സര്‍വീസുകളുണ്ടായിരുന്നു. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന്​ സംസ്ഥാനത്തെ മറ്റ് അതിര്‍ത്തികളിലെല്ലാം അന്തര്‍സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍, തെക്കന്‍ കേരളത്തിലുള്ളവര്‍ ആശ്രയിക്കുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയായ ആര്യങ്കാവ് വഴിമാത്രം ഇതുവരെ സര്‍വിസ് തുടങ്ങാനുള്ള നടപടിയില്ല.

കോവിഡ് നിയന്ത്രണ ഇളവിനെ തുടര്‍ന്ന് ആര്യങ്കാവിലുള്ള കോവിഡ് പരിശോധനയടക്കം ഇളവ് വരുത്തിയിരുന്നു. കോവിഡും പാസും പരിശോധിക്കാനായി ആര്യങ്കാവില്‍ ആരംഭിച്ചിരുന്ന സെന്‍ററും ഭാഗികമായി നിര്‍ത്തലാക്കി. ഇപ്പോള്‍ അതിര്‍ത്തി കടന്നുപോകുന്നതിന് പേര് രജിസ്​റ്റര്‍ ചെയ്താല്‍ മതിയാകും.

മറ്റ് നൂലാമാലകളില്ല. എന്നാല്‍, ബസ് സര്‍വിസില്ലാത്തത് ദിവസവും ഇതുവഴി യാത്രചെയ്യുന്ന നിരവധിയാളുകളെ ബുദ്ധിമുട്ടിലാക്കുന്നു. കച്ചവടക്കാരെയും വിദ്യാര്‍ഥികളെയും കൂടാതെ, ശബരിമല തീര്‍ഥാടകരും ഇക്കൂട്ടത്തിലുണ്ട്. ശബരിമല സീസണില്‍ മുന്‍വര്‍ഷങ്ങളില്‍ തെങ്കാശിയിലേക്കടക്കം സ്പെഷല്‍ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. ഇപ്പോള്‍ ഇതുവഴി കാര്യമായി ട്രെയിന്‍ സര്‍വിസുമില്ല. ചെന്നൈ എഗ്മൂര്‍ സ്പെഷല്‍ സര്‍വിസാണ് ആകെയുള്ള ട്രെയിന്‍.

ബസും ട്രെയിനും ഇല്ലാതായതോടെ ഇവിടെ നിന്നുള്ള യാത്രക്കാര്‍ ആര്യങ്കാവ് വരെയും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ പുളിയറിയിലും ബസിലെത്തി പിന്നെ ഓട്ടോ, ജീപ്പ് എന്നിവ വിളിച്ചാണ് ഇടക്കുള്ള 10 കിലോമീറ്ററോളം ദൂരം താണ്ടുന്നത്​. ഇതിന് നാലിരട്ടി ചാര്‍ജാണ് ഇടാക്കുന്നത്. നേരത്തേ ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്നും തിരുനെല്‍വേലിക്കുണ്ടായിരുന്ന ബസ് ഇപ്പോള്‍ ആര്യങ്കാവ് വരെയെത്തി തിരിച്ചുപോകുന്നു.

ഇതാണ് ഈ റൂട്ടിലുള്ള പ്രധാന സര്‍വിസുകളിലൊരെണ്ണം. മറ്റ് ഡിപ്പോകളില്‍നിന്ന്​ അതുമില്ല. ദിനംപ്രതി യാത്രക്കാര്‍ കൂടിവരുന്നത് കണക്കിലെടുത്ത് അന്തര്‍സംസ്ഥാന സര്‍വിസുകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...