കാറഡുക്ക സൊസൈറ്റി തട്ടിപ്പ് : അന്വേഷണം ചെന്നെത്തുന്നത് വൻ തട്ടിപ്പ് സംഘത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പ് അന്വേഷണം ചെന്നെത്തുന്നത് വലിയ തട്ടിപ്പ് സംഘത്തിലേക്ക്. സൊസൈറ്റി സെക്രട്ടറി രതീശനില്‍ നിന്ന് പണം കൈപ്പറ്റിയ കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ ഉള്‍പ്പെടുന്ന സംഘം, നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി. തട്ടിപ്പ് സംഘത്തിലെ ഒന്‍പത് ആളുകളുടെ പേര് ജബ്ബാര്‍ വെളിപ്പെടുത്തി. സംഘം പണം കൈക്കലാക്കുന്നത് വിദേശത്ത് നിന്ന് വലിയ ഫണ്ട് വരാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. സംഘത്തില്‍ വിദേശത്ത് താമസിക്കുന്നവരും തമിഴ്നാട് സ്വദേശികളുമുണ്ട്. കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ റിമാൻഡിലായ പ്രധാന പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. സൊസൈറ്റി സെക്രട്ടറി രതീശന്‍ ഉൾപ്പെടെ മൂന്ന് പേരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. തിങ്കളാഴ്ച ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. പിടിയിലായ ജബ്ബാറാണ് തട്ടിപ്പിലെ പ്രധാനിയെന്നാണ് കണ്ടെത്തല്‍. സെക്രട്ടറി രതീശന്‍ സൊസൈറ്റിയില്‍ നിന്ന് തട്ടിയെടുത്ത രണ്ട് കോടി രൂപ ജബ്ബാര്‍ മുഖേന നബീലിന്‍റെ അക്കൗണ്ടിലേക്കാണ് എത്തിയത്. കസ്റ്റഡിയിൽ കിട്ടിയാല്‍ മൂന്ന് പേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൊസൈറ്റി സെക്രട്ടറി രതീശന്‍, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമനെക്കുറിച്ച് വിവരം കിട്ടിയത്. കോഴിക്കോട് അരക്കിണര്‍ സ്വദേശിയായ നബീല്‍ ആണ് സാമ്പത്തിക ഇടപാടുകള്‍ക്ക് ഇടനിലക്കാരന്‍ എന്നാണ് മൊഴി. ആദൂര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കാറഡുക്ക സൊസൈറ്റി തട്ടിപ്പിലെ രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.

കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ പൊലീസ് കേസെടുത്തത് കഴിഞ്ഞ മാസം 13 നായിരുന്നു. രതീശന്‍ സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം നേരത്തെ അറസ്റ്റിലായ അനില്‍കുമാര്‍, ഗഫൂർ, ബഷീര്‍ എന്നിവരുടെ സഹായത്തോടെ പണയം വച്ചിരുന്നു. ഇതില്‍ 185 പവന്‍ അന്വേഷണ സംഘം വിവിധ ബാങ്കുകളില്‍ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസ് ജില്ലാ ക്രൈം ബ്രാ‍ഞ്ചാണ് അന്വേഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...