കരുതലും കൈത്താങ്ങും താലൂക്കുതല പരാതിപരിഹാര അദാലത്ത് ; ചെങ്ങന്നൂരിൽ 178 അപേക്ഷകൾ തീർപ്പാക്കി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്കുതല പരാതിപരിഹാര അദാലത്തിൽ 178 പരാതികളിൽ അന്തിമതീർപ്പായി. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവരാണ് അപേക്ഷകൾ തീർപ്പാക്കിയത്. ആകെ 287 പരാതികൾ ഓൺലൈനായി ലഭിച്ചിരുന്നു. ഇതിൽ പരിഗണനാർഹമായ 231 പരാതികളാണുണ്ടായിരുന്നത്. 53 പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കാൻ മന്ത്രിമാർ നിർദേശിച്ചു.
അദാലത്തുദിവസം പുതുതായി 360 അപേക്ഷകളാണ് ലഭിച്ചത്. ഇതിനായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറി. സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കേണ്ടവ ഉൾപ്പെടെ എല്ലാം പൂർത്തിയാക്കി പരമാവധി മാർച്ചിനകം എല്ലാ പരാതികളിലും തീർപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

24 പോക്കുവരവ് അപേക്ഷകളിൽ അന്തിമ തീർപ്പുകൽപ്പിക്കാനായി. അപകടകരമായി നിൽക്കുന്ന മൂന്നുവൃക്ഷങ്ങൾ മുറിച്ചുനീക്കുന്നതിനും അദാലത്തിൽ തീരുമാനമായി. ഐ.എച്ച്.ആർ.ഡി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ഏതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീർപ്പുകൽപ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാർക്ക് സർക്കാർ നൽകിയിരുന്നു. അദാലത്തിനെത്തുന്നവർക്കായി അന്വേഷണ കൗണ്ടറുകൾ, കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കി. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...