ബംഗളൂരു: നാഗമംഗല സംഘർഷവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കളായ കേന്ദ്ര മന്ത്രി ശോഭ കരന്തലജെക്കും കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോകക്കുമെതിരെ നാഗമംഗല ടൗൺ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ വ്യത്യസ്ത കേസുകളിലായി രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത സെക്ഷൻ 192 പ്രകാരം സമൂഹത്തിൽ കലാപാഹ്വാനത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതിനാണ് കേസ്. സ്ഥലം സന്ദർശിച്ച ആർ. അശോകയും സമൂഹമാധ്യമത്തിലൂടെ ശോഭ കരന്തലജെയും സംഭവത്തെക്കുറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയിരുന്നത്. നാഗമംഗലയിൽ നടന്നതെന്ന പേരിൽ മറ്റൊരു സ്ഥലത്ത് നടന്ന പഴയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിനും ആർ. അശോകക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























