ന്യൂഡല്‍ഹി : തമിഴ് നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാർലമെൻറിൽ നിലപാടറിയിച്ചത്. കൊങ്കുനാട് വിവാദത്തിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കുന്നത്. തമിഴ് നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്നപേരിൽ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിൻ തുടങ്ങിയത്.ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.
വാർത്തകൾ വന്ന പത്രങ്ങൾ പോലും കത്തിച്ചായിരുന്നു തമിഴ് ജനതയുടെ പ്രതിഷേധം. കൊങ്കുനാട് രൂപീകരണമെന്ന ആവശ്യത്തിനെതിരെ തമിഴ് നാട്ടിലെ ചലച്ചിത്ര സാംസ്കാരിക രംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു