Sunday, May 26, 2024 1:53 pm

മൃഗസംരക്ഷണ വകുപ്പിലെ കേന്ദ്ര സ്വകാര്യവൽക്കരണ നീക്കം ചെറുത്ത് തോൽപിക്കണം : കേരളാ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർസ് യൂണിയൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിലെ കേന്ദ്ര സ്വകാര്യവൽക്കരണ നീക്കം ചെറുത്ത് തോൽപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ. കേരളാ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ ആരോഗ്യ പദ്ധതിയായ മെഡിസെപ്പിലെ അപാതകൾ പരിഹരിക്കപ്പെടുക, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഓൺലൈൻ പൊതു സ്ഥലം മാറ്റത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയർ നടപ്പിലാക്കുക, മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ഷീരകർഷകർക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ സി പി അനന്തകൃഷ്ണൻ ആദരവ് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എന്‍ കൃഷ്ണകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഡാനിയേൽകുട്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ഷാജഹാൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ രമേശ്, ജില്ലാ സെക്രട്ടറി ജി അഖിൽ, കെ.എല്‍.ഐ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ മനോജ് കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനീഷ് മോഹൻ, മഹേഷ് ഭാസി, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രതീഷ്, മനോജ് കുമാർ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ജെ.സിനി (പ്രസിഡന്റ്), കെ.ജൂബിലി, കെ.വി ശ്രീലത (വൈസ് പ്രസിഡന്റ്മാര്‍), എ ഷാജഹാൻ (സെക്രട്ടറി), എസ് കൃഷ്ണകുമാർ, സുലേഖ കാസിം(ജോയിന്റ് സെക്രട്ടറിമാര്‍), ആര്‍ മനോജ് കുമാർ (ട്രഷറര്‍) എന്നിവരേയും, വനിതാ കമ്മറ്റി ഭാരവാഹികളായി എസ് ലുബാബ (പ്രസിഡന്റ്), ജയകുമാരി (വൈസ് പ്രസിഡന്റ്), ബീഗം ബി ആബിദ (സെക്രട്ടറി), ദീപ(ജോയിന്റ് സെക്രട്ടറി) എന്നിവരെയും  സമ്മേളനം തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

0
തൃശ്ശൂര്‍: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസർ...

കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക് ; ജൂണ്‍ ആറിന് ഉദ്ഘാടനം ചെയ്തേക്കും

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക്.അടുത്ത മാസം 6ന് ഉദ്ഘാടനം ചെയ്തേക്കും.ഘട്ടം...

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലെ തീപിടിത്തം : മരണം 32 ആയി , അന്വേഷിക്കാൻ പ്രത്യേക...

0
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരണം 32ആയി. ഇതിൽ...

ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു ; രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

0
തൃശൂർ : ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു....