ചെങ്ങന്നൂർ : കേരളം കടമെടുക്കുന്നത് നാടിന്റെ അഭിവൃദ്ധിക്കായാണെന്നും കടമെടുക്കുന്ന പണം വികസന ക്ഷേമകാര്യ പ്രവർത്തനങ്ങൾക്കായാണ് സംസ്ഥാനം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു ദിവസങ്ങളിലായി നടന്നുവന്ന നവകേരള സദസ്സിന്റെ ജില്ലയിലെ അവസാനത്തെ വേദിയായിരുന്നു ചെങ്ങന്നൂർ . നാട്ടിൽ സർവതല സ്പർശിയായ വികസനത്തിനായാണ് സർക്കാർ ശ്രമിക്കുന്നത്. വികസന പദ്ധതികളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് കടം വീട്ടുന്നത്. അതിനാൽ കടം ഒരിക്കലും ബാധ്യതയല്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിലൂടെ ഭരണഘടന വിരുദ്ധമായ ഇടപെടലാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിലൂടെ ഫെഡറൽ ഘടനയാണ് കേന്ദ്രസർക്കാർ തകർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാന ആഭ്യന്തര വളർച്ച നിരക്ക്, തനത് വരുമാനം, നികുതി വരുമാനം, പ്രതിശീർഷ വരുമാനം എന്നിവ ഉയരുകയാണ്. എന്നിട്ടും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 5632 കോടി രൂപ കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്നും കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ കേരളത്തോട് കടുത്ത വിവേചനം ആണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. ഇത് ഒരു നാടിന്റെ ആകെ പ്രശ്നമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആൻറണി രാജു, കെ. രാധാകൃഷ്ണൻ, കെ. രാജൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി. ശിവൻ കുട്ടി, എം.ബി. രാജേഷ്, ജി.ആർ. അനിൽ, ഡോ.ആർ. ബിന്ദു, വീണാ ജോർജ്, വി.അബ്ദുറഹ്മാൻ, എ. എം ആരിഫ് എം. പി, ജില്ലാ കളക്ടർ ജോൺ വി സാമുവൽ,പരിപാടി കൺവീനർ ജെ. പ്രശാന്ത് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033