കൊച്ചി : വില്പന നികുതി കുടിശികയുടെ പേരിലുള്ള റവന്യൂ റിക്കവറി നടപടികൾ മറച്ചുവെച്ച് ഭൂമി വിറ്റ് തട്ടിപ്പു നടത്തിയ കേസിൽ എരമല്ലൂർ കൊച്ചുപള്ളിക്കവല വരേക്കാട്ടു വീട്ടിൽ സേവ്യർ വില്യം (74), ചെല്ലാനം അഞ്ചുതൈക്കൽ വീട്ടിൽ ഷീല വില്യം (63) എന്നിവർക്ക് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് ഒരു വർഷം കൂടി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ തടവ് രണ്ടു വർഷമായി കുറയും.
സേവ്യർ വില്യം നടത്തിവന്ന സ്ഥാപനത്തിന്‍റെ വില്പന നികുതി കുടിശിക ഒമ്പതു കോടിയോളമായപ്പോഴാണ് സെയിൽ ടാക്സ് അധികൃതർ റവന്യൂ റിക്കവറി നടപടി തുടങ്ങിയത്. ഇതറിഞ്ഞ സേവ്യർ തന്‍റെ പേരിലുള്ള 3.06 ആർ ഭൂമി ഷീലയുടെ പേരിലേക്ക് മാറ്റി. പിന്നീട് പരാതിക്കാരനായ കുഞ്ഞുമൊയ്തീനു വിറ്റു പണം വാങ്ങി. അധികൃതർ റവന്യൂ റിക്കവറി നടത്തിയതോടെ ഇയാൾക്ക് ഭൂമി നഷ്ടമായി. തുടർന്നാണ് തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കബളിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കുഞ്ഞു മൊയ്തീൻ പരാതി നൽകിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.