സ്ഥിരം ബലാത്സംഗം ചെയ്യുന്നവരുടെ കെമിക്കൽ കാസ്ട്രേഷൻ പാക്കിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ സ്ഥിരമായി അറസ്റ്റിലാകുന്ന ബലാത്സംഗം കുറ്റവാളികളെ മരുന്ന് ഉപയോഗിച്ച്‌ വന്ധീകരിച്ചുള്ള (കെമിക്കല്‍ കാസ്‌ട്രേഷന്‍) ശിക്ഷ നല്‍കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കി. ബില്ലില്‍ പറയുന്നത് ഇത്തരത്തിലാണ് ‘പ്രധാനമന്ത്രി രൂപീകരിച്ച നിയമങ്ങളാല്‍ യഥാവിധി വിജ്ഞാപനം ചെയ്യപ്പെടുന്ന പ്രക്രിയയാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍, അതിലൂടെ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ ഏത് കാലയളവിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിവില്ലാത്തവനാകുന്നു, കോടതി ഉത്തരവിട്ടാല്‍ മയക്കുമരുന്ന് നല്‍കുന്നതിലൂടെ അതു ചെയ്യാനുള്ള അധികാരം ഒരു വിജ്ഞാപനമാകുന്നു.

സംയുക്ത സമ്മേളനത്തില്‍, 2021ലെ ബലാത്സംഗ വിരുദ്ധ (അന്വേഷണവും വിചാരണയും) ബില്ലും പാസാക്കി. ബലാത്സംഗക്കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും പ്രത്യേക കോടതികള്‍ രൂപീകരിക്കാനും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാനും അധികാരികളെ പ്രാപ്തരാക്കും. പ്രത്യേക കോടതികള്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും.

രാജ്യത്തുടനീളമുള്ള ബലാത്സംഗക്കേസുകളില്‍ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാക് പാര്‍ലമെന്റില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചത്. ദേശീയ ഡാറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ കീഴിലുള്ള ദേശീയ രജിസ്റ്ററില്‍ തുടര്‍ച്ചയായി കുറ്റവാളികളെ ചേര്‍ക്കും. അതേസമയം, ബില്ലിനെ എതിര്‍ത്ത് ഇസ്‌ലാമിക നേതാക്കള്‍ രംഗത്തെത്തി. ബില്‍ ‘ശരിയത്ത് വിരുദ്ധവും അനിസ്‌ലാമികവും’ എന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ബില്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇത് അനിസ്ലാമികവും ശരീയത്ത് നിയമ വിരുദ്ധവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ പ്രതിഷേധം അടയാളപ്പെടുത്തുന്നതിനിടയില്‍, ശരീയത്തില്‍ കാസേ്രടഷന്‍ പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ അത്തരമൊരു ബില്‍ പാസാക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് അഹമ്മദ് അവകാശപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....