ചെങ്ങന്നൂർ : നിർമ്മാണം നിലച്ച് ചെങ്ങന്നൂർ സ്റ്റേഡിയം. സാങ്കേതിക, നിയമക്കുരുക്കിൽപ്പെട്ട നിർമാണമാണ് മൂന്നുവർഷത്തിനുശേഷം വീണ്ടും തുടങ്ങിയത്. വരുന്ന ജനുവരിയോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഡിയം പൂർത്തിയാക്കാൻ 37 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് പുതിയ നിർവഹണ ഏജൻസി. നേരത്തേയുണ്ടായിരുന്ന കിറ്റ്‌കോയെ ഒഴിവാക്കിയിരുന്നു. അവർ ഉപകരാർ നൽകിയിരുന്ന കരാറുകാരും ഒഴിഞ്ഞിരുന്നു. 50 ശതമാനം ജോലികൾ പൂർത്തിയായപ്പോഴാണ് സാങ്കേതികക്കുരുക്കിൽപ്പെട്ട് നിർമാണം സ്തംഭിച്ചത്.
ബാക്കി ജോലികൾ പൂർത്തിയാക്കാൻ കിഫ്ബിക്ക് സമർപ്പിച്ച അടങ്കലിന് സർക്കാർ അനുമതി നൽകുകയായിരുന്നു. സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോൾ ടർഫ്, പവിലിയനുകൾ, ഗാലറികൾ, ഇൻഡോർ സ്റ്റേഡിയം, ഫ്‌ളഡ് ലൈറ്റ് സംവിധാനം, വി.ഐ.പി. ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ, അഗ്‌നിരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പൂർത്തിയാകാനുള്ളത്. പെരുങ്കുളം പാടത്തെ 20 ഏക്കറിലാണ് നിർമാണം തുടങ്ങിയത്. 2019-ൽ ആയിരുന്നു തറക്കല്ലിട്ടത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ ചട്ടക്കൂടും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടവും ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയായിരുന്നു.





























