മൂവാറ്റുപുഴ: കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി നടത്തുന്ന അടിപിടികൾ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് റിസൾട്ട് വന്നിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കോൺഗ്രസ് നെട്ടോട്ടമോടുകയാണ്. രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സി വേണുഗോപാലും മുഖ്യമന്ത്രിക്കസേരയ്ക്കായി വാശി പിടിക്കുന്നതാണ് ഇതുവരേയും ഒരു മുഖ്യമന്ത്രിയിലേക്ക് എത്താത്തതിന് കാരണം. അതേസമയം നേതാക്കളെ അനുകൂലിച്ച് കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ട ചർച്ച്യ്ക്കൊടുവിൽ എ ഐ സി സി നടത്തിയ പ്രഖ്യാപനം മുഖ്യമന്ത്യിയെയാരുന്നില്ല, അത് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നീക്കം ചെയ്യണമെന്നായിരുന്നു. എന്നാൽ എ ഐ സി സി ക്ക് പുല്ല് വിലയാണ് പ്രവർത്തകർ നൽകുന്നത്. നേതാക്കൾക്കുവേണ്ടി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം മൂവാറ്റുപുഴ നഗരത്തിൽ നടപ്പിലായില്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പി.ഒ ജംഗ്ഷന്‍, കെ എസ് ആര്‍ ടി സി ജങ്ഷന്‍, വെള്ളൂര്‍ക്കുന്നം സിഗ്‌നൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയിട്ടില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























