ബാലാവകാശ കമ്മിഷനില്‍ വനിതാ കരാര്‍ ജീവനക്കാര്‍ക്ക്‌ പീഡനം ; പരാതിയുമായി വനിതാ കരാര്‍ ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലാവകാശ കമ്മിഷനില്‍ പീഡനം നേരിടേണ്ടിവരുന്നെന്ന പരാതിയുമായി വനിതാ കരാര്‍ ജീവനക്കാര്‍. ലൈംഗികച്ചുവയുള്ള വാക്ക് ഉപയോഗിച്ചുള്ള അധിക്ഷേപം നേരിടേണ്ടിവന്നിട്ടും പരാതി പോലീസിന് കൈമാറാതെ കമ്മിഷന്‍. പരാതി നല്‍കിയവരെ ജോലിയില്‍ നിന്ന് തരംതാഴ്ത്തിയെന്നും ആക്ഷേപം. ജുവനൈല്‍ ജസ്റ്റിസ് സെല്ലിലെ ഉദ്യോഗസ്ഥനായ കരാര്‍ ജീവനക്കാരനെതിരെയാണ് നാലു പേര്‍ പരാതി നല്‍കിയത്. 2020 മുതലുള്ള പീഡനങ്ങളാണ് പരാതിയിലുള്ളത്.

നിരന്തരം അപമര്യാദയായി പെരുമാറുന്നു, അസഭ്യം പറയുന്നു, അശ്ലീല പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നടക്കം വിശദമാക്കിയാണ് പരാതി. 2014 മുതല്‍ കരാര്‍ ജീവനക്കാരനാണ് ആരോപണവിധേയന്‍. ഇടത് അനുകൂല രാഷ്ട്രീയമുള്ളതിനാല്‍ നടപടിയെടുക്കാതെ കമ്മിഷന്‍ സെക്രട്ടറിയും കമ്മിഷനും പരാതി പൂഴ്ത്തിവയ്ക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതി പോലീസിന് കൈമാറിയിട്ടുമില്ല. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അധ്യക്ഷയായ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഭീഷണിയും പ്രതികാര നടപടിയും തുടങ്ങിയെന്നും പരാതിയുണ്ട്.

പരാതി പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നായിരുന്നു ആദ്യം ഭീഷണി. കഴിഞ്ഞ മാസം രണ്ടുപേരെ തരംതാഴ്ത്തി. എംഎസ്ഡബ്ല്യുവും പത്ത് വര്‍ഷത്തിലധികം പ്രവൃത്തി പരിചയവുമുള്ള ജീവനക്കാരിയെ ഏഴാം ക്ലാസ് യോഗ്യതയുള്ള ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്കും ഒരാളെ തപാല്‍ സെക്ഷനിലേക്കും മാറ്റി. അവധി അപേക്ഷ ഒളിപ്പിച്ചശേഷം മെമ്മോ നല്‍കുക, ഫയലുകള്‍ മാറ്റിവച്ചശേഷം ഫയല്‍ ചോദിക്കുക തുടങ്ങിയവ നിരന്തരം നേരിടേണ്ടിവരുന്നുവെന്നും ആരോപണമുണ്ട്.

മറ്റൊരു ജീവനക്കാരിയെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക കാര്യങ്ങളുടെ പേരില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ചു. തുടര്‍ന്ന് ബോധം കെട്ടുവീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇത്രയും സംഭവമുണ്ടായിട്ടും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള കമ്മിഷന്‍ ഇടപെട്ടിട്ടില്ല. വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടിക്ക് നിര്‍ദേശിച്ചിരുന്നു. അതിലും നടപടിയു ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. ഇതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് വനിതാ ജീവനക്കാര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും

0
ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക്...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...

ആലപ്പുഴയിൽ ഗുണ്ടാപ്പകയെന്ന് സംശയം ; യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു...