പാലക്കാട്: മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമര അറിയണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും പ്രതികരണവുമായി രംഗത്തെത്തി. മക്കൾക്ക് ജോലി കൊടുക്കണം. ചെന്താമരക്ക് തൂക്കുകയർ കൊടുക്കണം. തക്കതായ ശിക്ഷ കൊടുക്കണം. അയാൾക്ക് ഒന്നിനെയും പേടിയില്ലെന്നും സരിത പറഞ്ഞു. കോടതിയിൽ ചെന്താമര പറയുന്നത് കെട്ട് ഭയം തോന്നിയെന്നും ഇവർ പറഞ്ഞു. പ്രതി ചെന്താമരക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണെന്ന് പാലക്കാട് മുൻ എസ്പി അജിത് കുമാർ പറഞ്ഞു. സമൂഹത്തിന് അപകടകാരിയായ ക്രിമിനലാണ് ചെന്താമര. രണ്ട് പെൺകുട്ടികളുടെ കണ്ണീർ മനസിൽ നിന്നും മായുന്നില്ല. ഒന്നും അവരുടെ നഷ്‌ടത്തിന് പകരമാവില്ല. പക്ഷെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അവരോട് വാക്കു നൽകിയിരുന്നു. വിശദമായ അന്വേഷണം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























