ചൈനീസ് സൈനികനെ ഉടന്‍ കൈമാറേണ്ടെന്ന തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വടക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ച ചൈനീസ് സൈനികനെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പട്രോളിംഗ് സംഘം പിടികൂടിയിരുന്നു. ചൈനീസ് ഭടന്‍ ഇന്ത്യയുടെ പക്കല്‍ സുരക്ഷിതനാണെന്നും ഉടന്‍ കൈമാറുമെന്നുമാണ് കഴിഞ്ഞ ദിവസം സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ സൈനികനെ ഉടന്‍ കൈമാറേണ്ടെന്ന തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടികൂടിയ സൈനികന്റെ പക്കല്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പരിശോധിച്ച്‌ വിശദമായി സൈനികനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചാല്‍ മതി എന്നാണ് നിലവിലെ തീരുമാനം.

കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനാണ് പിടിയിലായത്. കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടക്കുന്ന ചുഷൂല്‍ മേഖലയിലെ മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച്‌ ഇയാളെ കൈമാറുമെന്ന് കരസേന അറിയിച്ചിട്ടുണ്ട്. സൈനികനെ കാണാതായ വിവരം ഔദ്യോഗികമായി ചൈന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. വഴിതെറ്റി അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം. കടുത്ത തണുപ്പില്‍ അവശനായ നിലയിലാണ് സൈന്യം ഇയാളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഓക്സിജന്‍, ഭക്ഷണം, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ നല്‍കി ചൈനീസ് ഭടനെ ഇന്ത്യ ശുശ്രൂഷിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...