ചൈനയുടെ ഗവേഷണക്കപ്പൽ മാലദ്വീപ് തീരത്ത് നങ്കൂരമിട്ടു ; നീക്കങ്ങൾ വീക്ഷിച്ച് ഇന്ത്യയും ശ്രീലങ്കയും

For full experience, Download our mobile application:
Get it on Google Play

മാലെ : ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിത്തുടരുന്നതിനിടെ പ്രകോപനംസൃഷ്ടിച്ച് ചൈനയുടെ ഗവേഷണക്കപ്പൽ മാലദ്വീപ് തീരത്ത് നങ്കൂരമിട്ടു. മാലദ്വീപുമായി ചേർന്നുള്ള ‘ദോസ്തി-16’ ത്രികക്ഷി നാവികാഭ്യാസത്തിനായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും സൈനികകപ്പലുകൾ തീരത്തെത്തിയതിനിടെയാണ് ചൈനാക്കപ്പലിന്റെയും വരവ്. മാലെ തുറമുഖത്തിനുസമീപം വ്യാഴാഴ്ച രാവിലെയോടെയാണ് 4300 ടൺ ഭാരമുള്ള ‘ഷിയാങ് യാങ് ഹോങ് 03’ എന്ന ചൈനയുടെ ഗവേഷണക്കപ്പലെത്തിയത്. ഉച്ചയോടെ കപ്പൽ തിലഫുഷിയോടടുത്തു.

ഒരുമാസമായി ഇന്ത്യൻമാഹാസമുദ്രത്തിൽ ചെലവിട്ടശേഷമാണ് നങ്കൂരമിട്ടത്. സമുദ്രപര്യവേക്ഷണവും സർവേയും ലക്ഷ്യമിട്ടുള്ള ചൈനീസ് കപ്പലിന് ജനുവരി 23-നാണ് മാലദ്വീപ് സർക്കാർ നങ്കൂരമിടാൻ അനുമതി നൽകിയത്. ഒരുമാസംമുമ്പ് ചൈനയിലെ സന്യ തുറമുഖത്തുനിന്ന് പുറപ്പെട്ടതാണ് കപ്പൽ. അതേസമയം, കപ്പലിലെ ജി.പി.എസ്. സംവിധാനങ്ങൾ നിർജീവമാക്കിവെച്ചിരിക്കുന്നതിനാൽ കൃത്യമായി ട്രാക്ക് ചെയ്യാനാവുന്നില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ടെണ്ടറില്‍ പരിഷ്കരണം; കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

0
തിരുവനന്തപുരം: ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍...

എൺപതാം സ്വാതന്ത്ര്യദിനത്തിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാക്കി...

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...