മതപരിവര്‍ത്തന ആരോപണം ; കര്‍ണാടകയില്‍ വലതുപക്ഷ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു. കര്‍ണാടകയിലെ കോലോറിലാണ് സംഭവം. മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് ഒരു വിഭാഗം ക്രിസ്ത്യന്‍ വിശ്വാസികള്‍ വീടുകള്‍ തോറും ലഘുലേഖയുമായി കയറിയിറങ്ങുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

ഒരു കൂട്ടം വലതുപക്ഷ പ്രവര്‍ത്തകരെത്തി അത് തടയുകയും ലഖുലേഖകള്‍ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും മതപരിവര്‍ത്തനത്തെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരിലൊരാള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാറിലുണ്ടായത്.

ഒക്ടോബറിനും ഡിസംബറിനുമിടയില്‍ മാത്രം ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ബില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇത് സംസ്ഥാനത്ത് വ്യാപകമായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം ഒഴിവാക്കാനാണെന്നും ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...

ബജറ്റിൻമേലുള്ള ചര്‍ച്ച ഇന്നും നിയമസഭയിൽ തുടരും ; പിഎം ശ്രീ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...