വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പയറ്റ് തുടരുന്നു. സംഭവത്തിൽ സോണിയ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദം ആളിക്കത്തിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആത്മാവിനോടു സോണിയ മാപ്പപേക്ഷിക്കണമെന്നു രാജസ്ഥാനിലെ പൊതുപരിപാടിയിൽ അമിത് ഷാ ആവശ്യപ്പെട്ടു. എന്നാൽ ‘തന്റെയും മുതലാളിയുടെയും’ പരാജയങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് അമിത് ഷായുടെ ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് അമിത് ഷാ.

ത്രിവർണ പതാക ഉയർത്താൻ പാടില്ലെന്ന് 2002 വരെ ചിന്തിച്ചിരുന്ന പ്രത്യയശാസ്ത്രമായിരുന്നു അമിത് ഷായുടേത്. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ ക്രൂരമായി കൈകാര്യം ചെയ്തയാളാണ് അദ്ദേഹമെന്നും കോൺഗ്രസ് വിമർശിച്ചു. ഇന്ത്യയുടെ പരമാധികാരത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്നവർക്ക് വന്ദേമാതരം ആലപിക്കുമ്പോൾ രോഷം തോന്നുമോയെന്ന് ബിജെപി ചോദിച്ചു. തലച്ചോറിൽ നക്സൽ ചിന്തയുമായി നടക്കുന്നവരുടെ മാനസികാവസ്ഥ മൂലമാണ് കോൺഗ്രസ് നേതാക്കൾ ദേശീയഗീതത്തെ എതിർക്കുന്നതെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു. വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിന്മുറക്കാരനും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി സോണിയ ഗാന്ധിക്ക് കത്തെഴുതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...