കൊച്ചി : ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഹിതപരിശോധന നടത്തണമെന്ന ശുപാർശ പരിഗണനയിലെന്നു സര്‍ക്കാര്‍. നിയമപരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ പരിഗണനയിലുണ്ട്. എല്ലാ വശങ്ങളും പ രിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. നിയമനിർമാണം നടത്തണമോയെന്ന കാര്യം നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം സർക്കാർ തീരുമാനിക്കും.
പള്ളികളുടെയും സ്വത്തുക്കളുടെയും അവകാശം തീരുമാനിക്കാൻ പ്രായപൂർത്തിയായ ഇടവകാംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താനാണു ജസ്റ്റിസ് കെ.ടി. തോമസ് അധ്യയക്ഷനായ നിയമപരിഷ്കരണ കമ്മീഷന്റെ ശുപാർശ. ഇതിനായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജി അധ്യക്ഷനായ അതോറിറ്റിയെ നിയോഗിക്കണമെന്നാണു ശുപാർശ.