കെഎസ്ഇബി ചെയര്‍മാനെതിരെ ഭീഷണിയുമായി സിഐടിയു നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെതിരെ ഭീഷണിയുമായി സിഐടിയു നേതാവ്. കെഎസ്‌ഇബിയിലെ സിപിഎം ഓഫീസര്‍മാരുടെ സമരം തുടരുന്നതിനിടെ ആണ്‌ ഭീഷണി. ഇലക്‌ട്രിസിറ്റി ബോര്‍ഡ് സ്ഥാപനത്തിന് അകത്ത് ഒരുപക്ഷെ അദ്ദേഹം സുരക്ഷിതനായിരിക്കും. അദ്ദേഹം തെരുവിലേക്ക് ഇറങ്ങിയാല്‍ ഈ നാട്ടിലെ സാധാരണക്കില്‍ ഒരാള്‍ മാത്രമാണെന്ന് മനസ്സിലാക്കണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു.

ഏത് സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും വേണ്ടിവന്നാല്‍ കെഎസ്‌ഇബി ചെയര്‍മാന്റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് വി കെ മധു പറഞ്ഞു. നാട്ടിലിറങ്ങിയാല്‍ ബി അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താന്‍ ജനങ്ങളിറങ്ങിയാല്‍ ബി അശോകിന് കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. ബി അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളാണ്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്റാണ്. ചെയര്‍മാന്റെ നടപടികള്‍ക്ക് അധികം ആയുസ്സില്ലെന്നും മധു പറഞ്ഞു.

നമ്മളെല്ലാം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് ജനാധിപത്യപരമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ആ സമരത്തെയും സമരത്തില്‍ പങ്കെടുക്കുന്ന വനിതകളേയും ട്രേഡ് യൂണിയന്‍ നേതാക്കളെയും പരിഹസിച്ചാല്‍ അതിന് ചുട്ട മറുപടി പറയാന്‍ അറിയാം. അത് ഇനി ഏത് സെക്യൂരിറ്റി ഫോഴ്സിന്റെ വലയത്തിനകത്ത് അശോകനിരുന്നാലും അതെല്ലാം ഭേദിച്ച്‌ അതിനകത്തു കയറി മുഖത്തു നോക്കി മറുപടി പറയാന്‍ അറിയാം. അല്ലെങ്കില്‍ വീട്ടില്‍ ചെന്ന് മറുപടി പറയാനും ഈ നാട്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന് നല്ല കരുത്തുണ്ടെന്ന് അശോക് മനസ്സിലാക്കണം.

അതേസമയം സമരം കടുപ്പിക്കാനാണ് കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. പ്രതികാര നടപടികള്‍ അവസാനിപ്പിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ല. ചെയര്‍മാനെതിരായ സമരത്തില്‍ വിട്ടുവീഴ്ചയില്ല. തിങ്കളാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നതിനെപ്പറ്റി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 18 ലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ വൈദ്യുതി ഭവന്‍ ഉപരോധിച്ച്‌ ഒരു ഈച്ചയെപ്പോലും അകത്തു കടത്തിവിടാത്ത തരത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇടതുസര്‍ക്കാരിന് ഒരു കയ്യബദ്ധം പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അധികം സമയം വേണ്ടെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ലഖ്‌നൗ കത്വാര ഗ്രാമത്തില്‍ ‘സൈബര്‍ പഞ്ചായത്ത്’; മാതൃകയായി ജനകീയ കൂട്ടായ്മ

0
ലഖ്‌നൗ: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇനിയാരും ഇരയാകാതിരിക്കാൻ ലഖ്‌നൗവിലെ കത്വാര ഗ്രാമത്തില്‍ സൈബര്‍...

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...