മേഘവിസ്ഫോടനം ; ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട്

For full experience, Download our mobile application:
Get it on Google Play

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഇനി എത്രപേരെ കണ്ടെത്താനുണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്നലെ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉന, ബിലാസ്പൂർ, സോളൻ, ഷിംല, സിർമൗർ, കാംഗ്ര, ചമ്പ, കുളു, മാണ്ഡി ജില്ലകളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളിൽ മേഘവിസ്‌ഫോടനവും ഒമ്പതിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു പറഞ്ഞു. ഇതുവരെ 250 പേരെ രക്ഷപ്പെടുത്തി. മരിച്ച അഞ്ച് പേരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.ചൊവാഴ്ച വൈകിട്ട് ആരംഭിച്ച മഴയിൽ കാൻഗ്രയിലെ ഖനിയാരാ മണൂനി ഖാദിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ ‌നിരവധി പേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതിയുടെ സമീപമുള്ള ലേബർ കോളനിയിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് ഒഴുക്കിൽപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...