തിരുവനന്തപുരം : ഈ വര്‍ഷം 21 പേവിഷബാധ മരണങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി. ഇതിൽ 15 പേര്‍ വാക്സീനെടുത്തിട്ടില്ല. 5 പേര്‍ വാക്സീനെടുത്തവരായിരുന്നു. എല്ലാ മരണങ്ങളും വിദഗ്ധസമിതി അന്വേഷിക്കും. വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനം വര്‍ധനയുണ്ടായി. വാക്സീന്‍റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. നായ്ക്കളെ കൊന്നൊടുക്കിയതുകൊണ്ട് പ്രശ്നം തീരില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് പ്രശ്നമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം 21 പേവിഷബാധ മരണങ്ങൾ ; വിദഗ്ധസമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
RECENT NEWS
Advertisment



























