കാസർകോട്: ആർ.എസ്.എസും ബി.ജെ.പിയും ആരാണെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കാൻ വരേണ്ടെന്ന്. പാർട്ടിസംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ ഉദുമ എം.എൽ.എയും സി.ഐ.ടി.യു നേതാവുമായിരുന്ന പി. രാഘവന്റെ പേരിലുള്ള ട്രസ്റ്റിന്റെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.സി.പി.എമ്മിന്റെ നൂറു കണക്കിന് സഖാക്കളെ കൊന്നൊടുക്കിയ ആർ.എസ്.എസുമായി മുഖ്യമന്ത്രി ലിങ്ക് ഉണ്ടാക്കിയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ കണ്ണൂർ ജില്ല ദത്തെടുത്ത പ്രസ്ഥാനമാണ് ആർ.എസ്.എസ്. അതിനെയെല്ലാം അതിജീവിച്ചു തന്നെയാണ് ഈ പാർട്ടി മുന്നോട്ടു പോകുന്നത്.തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചത് കോൺഗ്രസും യു.ഡി.എഫുമാണ്. 86000 വോട്ട് ചോർത്തി ബി.ജെ.പിയെ ജയിപ്പിക്കാൻ ലിങ്ക് ഉണ്ടാക്കിയ വി.ഡി സതീശൻ തങ്ങളുടെ മേക്കിട്ടു കയറാൻ വരുന്നത് അസംബന്ധമാണ്. 86000 വോട്ട് യു.ഡി.എഫ് നൽകിയത് കൊണ്ടാണ് 74000 വോട്ടിന് സുരേഷ് ഗോപി ജയിച്ചത്. ആടിനെ പട്ടിയാക്കി അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വിദ്യകളൊന്നും രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.