സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍‌വലിക്കുന്നു ; ഒഴുകിയെത്തുന്നത് കേരളാ ബാങ്കിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നിനുപിറകെ മറ്റൊന്നായി സഹകരണ ബാങ്കുകളിലെ തട്ടിപ്പും വെട്ടിപ്പും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ക്ക്‌ സഹകരണ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാങ്കുകളും ഇപ്പോള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. പലകാരണങ്ങള്‍ പറഞ്ഞ് മിക്കവരും നിക്ഷേപം പിന്‍വലിക്കുകയാണ്‌. ദേശസാല്‍കൃത ബാങ്കുകളിലേക്കും കേരളാ ബാങ്കിലേക്കുമാണ് ഈ നിക്ഷേപങ്ങള്‍ ഒഴുകുന്നത്‌. നിക്ഷേപകര്‍ ചോദിച്ചാല്‍ പണം മടക്കിനല്‍കാന്‍ ഇല്ലാത്ത അവസ്ഥയാണ് മിക്ക ബാങ്കുകളിലും. ആരെയും പിണക്കാതെ രഹസ്യമായി അവധി പറഞ്ഞു വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇങ്ങനെ എത്രനാള്‍ മുമ്പോട്ടുപോകുമെന്ന് അവധി പറയുന്നവര്‍ക്കും അറിയില്ല.

സ്വന്തപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റി മിക്ക ബാങ്കുകളിലും ഇപ്പോള്‍ ജീവനക്കാര്‍ അധികമാണ്. കാട്ടിലെ തടി – തേവരുടെ ആന എന്ന കണക്കെയായിരുന്നു പല നിയമനങ്ങളും. ലക്ഷങ്ങള്‍ കോഴവാങ്ങി സ്ഥിര നിയമനവും താല്‍ക്കാലിക നിയമനവും ഒക്കെയായി അടിച്ചുപൊളിച്ചു. നിക്ഷേപകരുടെ പണം ശമ്പളമായി ഒഴുകിപ്പോയി. നിയമനക്കാര്യത്തില്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഏറെ താല്‍പ്പര്യമാണ്. ഇവരുടെ മക്കളെയും ബന്ധുക്കളെയുമൊക്കെ സഹകരണ ബാങ്കുകളില്‍ പണച്ചിലവില്ലാതെ  ജോലിക്കാരാക്കുവാനുള്ള ഒരു വഴികൂടിയാണ് പരസ്പര സഹകരണത്തോടെ ഇവര്‍ തുറക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. സഹകരണ ബാങ്കുകളിലെ ഭരണസമിതിയും ജീവനക്കാരും ഉദ്യോഗസ്ഥരില്‍ ചിലരും.

വന്‍ ശമ്പളവും ആനുകൂല്യങ്ങളുമാണ് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ കൈപ്പറ്റുന്നത്. വായ്പയുടെ പലിശയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. മെഡിക്കല്‍ സ്റ്റോറും സൂപ്പര്‍ മാര്‍ക്കറ്റുകളും വളം സ്റ്റോറുകളുമൊക്കെ  നടത്തിയാല്‍ ചെലവ് കഴിഞ്ഞ് ലഭിക്കുന്നത് വളരെ തുശ്ചമായ വരുമാനമാണ്. എല്ലാ മാസവും ഭീമമായ തുകയാണ് സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് വേണ്ടത്. നിക്ഷേപകരുടെ പണം ബാങ്കില്‍ ഉള്ളിടത്തോളം കാലം ഒന്നിനും തടസ്സം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് പുറത്തേക്ക് ഒഴുകുകയാണ്.

കിട്ടാക്കടം പെരുകുകയും അനധികൃത വായ്പ്പകള്‍ തിരിച്ചുപിടിക്കുവാന്‍ കഴിയാതെ വരുകയും ചെയ്തതോടെയാണ് ബാങ്കുകള്‍ പ്രതിസന്ധിയിലായത്. ഇതിനു പ്രധാന കാരണക്കാര്‍ ബാങ്കിലെ ജീവനക്കാരും ഭരണസമിതിയുമാണ്. കൂടാതെ ഇവരുടെ തട്ടിപ്പുകളും അഴിമതിയും കണ്ടില്ലെന്നു നടിച്ച് അതിന്റെ പങ്കു പറ്റിക്കൊണ്ടിരിക്കുന്ന സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുമാണ്. നിലവിലുള്ള സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ നിലനില്പ് ഏറെ പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ സഹകരണ മേഖലയെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുവാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

0
അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന...

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...