ലാപ്ടോപ് വെറും കാഴ്ചവസ്തു : കേരളത്തിന്‍റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി കുട്ടികള്‍. ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ.എസ്‌.എഫ്‌.ഇയും കുടുംബശ്രീയും ഐ.ടി മിഷനും ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പിനി വിതരണം ചെയ്ത ലാപ്ടോപ്പുകള്‍ പക്ഷേ കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.

ഒന്നോ രണ്ടോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടുതല്‍ ലാപ്ടോപ്പില്‍ നിന്ന് പങ്കെടുക്കാന്‍ ആയിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. ഓണാകുക പോലും ചെയ്യാതെ ലാപ്ടോപ്പ് ഇപ്പോള്‍ വെറുതെ ഇരിക്കുകയാണെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു. കോക്കോണിക്സിനും കെ.എസ്‌.എഫ്‌.ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികള്‍ അറിയിച്ച്‌ മടുത്തെന്നും രക്ഷിതാക്കള്‍ പറയുന്നു.

പതിനയ്യായിരം രൂപയുടേതാണ് ലാപ്ടോപ്പ്. അഞ്ഞൂറു രൂപയാണ് മാസം അടവ്. ഒപ്പം ലാപ്ടോപ്പ് കിട്ടിയവര്‍ തവണ മുടക്കിയാല്‍ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പ് വന്നതായും രക്ഷിതാക്കള്‍ പറയുന്നു. പണം വാങ്ങിയാല്‍ നിലവാരമുള്ള ഉത്പന്നം നല്‍കുക എന്നത് പണം വാങ്ങിയവരുടെ ഉത്തരവാദിത്വമാണ്. ഇതിന് സര്‍ക്കാര്‍ പരിഹാരം കാണുക തന്നെ വേണമെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...