അളിയൻമുക്കിലേക്ക് വരൂ, തടി കട കാണാം

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പായി കൊന്നപ്പാറ അളിയൻമുക്കിൽ വർഷങ്ങളായി ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിച്ചിരിക്കുകയാണ് അളിയൻമുക്ക് ശാന്തിഭവൻ ഗോപാലകൃഷ്ണൻനായരുടെ തടിക്കട. എട്ടു പതിറ്റാണ്ടിലേറെ പിന്നിടുന്ന ഈ കടക്ക് ഒരുനാട്ടിലെ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ഗോപാലകൃഷ്ണൻനായരുടെ പിതാവ് ലക്ഷ്മി വിലാസം തോപ്പ് മാധവൻപിള്ള 1938 ൽ റേഷൻ കടയ്ക്കുവേണ്ടിയാണ് പൂർണ്ണമായും തേക്കിൽ തീർത്ത തടിക്കട നിർമ്മിക്കുന്നത്. കടയുടെ മേൽക്കൂരയുടെ ഭാഗത്ത് 28 – 6 – 1113 M E എന്ന് രേഖപെടുത്തിയിരിക്കുന്നതും കാണാം.

കഴുക്കോലും ഭിത്തിയും പട്ടികയും എല്ലാം തേക്കിൻ തടിയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. മുകൾ ഭാഗത്ത് ഒരു മുറിയും അറയും കടയുടെ അടിയിൽ ഒരു നിലവറയുമുണ്ട്. കരിങ്കൽ കെട്ടിന് മുകളിൽ നിർമ്മിച്ചിരിക്കുന്ന കടയുടെ മുൻ ഭാഗത്തെ വാതിൽ തുറന്ന് അകത്തു കടന്നാൽ അടിയിലെ നിലവറക്കുള്ളിൽ പ്രവേശിക്കാം. റേഷൻകടയോട് ഒപ്പം തന്നെ സർക്കാരിൽ നിന്നുള്ള തുണി തരങ്ങളും ഇവിടെ വിറ്റിരുന്നു. ആ കാലത്ത് പയ്യനാമൺ കഴിഞ്ഞാൽ കോന്നി തണ്ണിത്തോട് റോഡിലെ പ്രധാന കടയും ഇതായിരുന്നു. പുതു തലമുറക്ക് കേട്ടു മാത്രം പരിചയമുള്ള അളിയൻമുക്കിലെ തടിക്കട ചിതൽ കയറാതെ സംരക്ഷിക്കുകയാണ് ഗോപാലകൃഷ്‌ണൻനായരും കുടുംബവും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാവര്യയുടെ മരണകാരണം തലയ്ക്കടിയേറ്റതിനാൽ ; റീപോസ്റ്റുമോർട്ടത്തിലും സൂചന : കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
ഹരിപ്പാട് : മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പൂതൂക്കാട് സുപ്രഭാതം...

അംഗങ്ങളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ സരൾ ആപ്പിൽ കൂടുതൽ നിബന്ധനകളുമായി ബിജെപി

0
കാഞ്ഞങ്ങാട് : ബി.ജെ.പി.യുടെ മൊബൈൽ ആപ്ലിക്കേഷനായ 'സരൾ' ആപ്പ് കൂടുതൽ മാറ്റത്തോടെ...

ചുങ്കപ്പാറയില്‍ തെരുവ് നായ ശല്യം രൂക്ഷം ; പ്രദേശവാസികള്‍ ഭീതിയില്‍

0
മല്ലപ്പള്ളി : ചുങ്കപ്പാറ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു....

മോൻ്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരായപ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് കേട്ടോ ; ശിവപ്രസാദിന് ശശികലയുടെ...

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച...