ആലപ്പുഴ വെള്ളക്കിണറിൽ ദമ്പതികളെ കാറിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വെള്ളക്കിണറിൽ ദമ്പതികളെ കാറിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥയെന്ന് പരാതി. അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ല. അപകടത്തിൽ ഭർത്താവ് വാഹിദ് മരിക്കുകയും ഭാര്യ സെലീന അതീവഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയുമാണ്. ഇന്നലെ രാത്രിയാണ് ഒരാളുടെ മരണത്തിന് ഇടാക്കിയ അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ദമ്പതികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തുന്ന വാഹിദും സലീനയുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

വാഹിദ് ഇന്ന് പുലർച്ചയുടെ മരണപ്പെട്ടിരുന്നു. ഭാര്യ സലീന അതീവ ഗുരുതര പരിക്കുകളുടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകട ശേഷം കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടും ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയില്ലെന്നാണ് ആരോപണം. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചതാണോ അപകടകാരണമെന്ന് കണ്ടെത്താനാവാത്ത സ്ഥിതിയാണ്. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. മദ്യക്കുപ്പികൾ പഴയതായതിനാലാണ് കാർ ഓടിച്ച യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാതിരുന്നത് എന്നാണ് ആലപ്പുഴ സൗത്ത് പോലീസിന്റെ വിശദീകരണം. നിസ്സാര വകുപ്പുകൾ ചുമത്തി ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...