തിരുവനന്തപുരം വിളപ്പിൽശാലയിലെ ചികിത്സാ നിഷേധത്തിൽ ഗവർണർക്കും പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിളപ്പിൽശാലയിലെ ചികിത്സാ നിഷേധത്തിൽ ഗവർണർക്കും പരാതി. ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബമാണ് പരാതി നൽകിയത്. വീഴ്ച വരുത്തിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് പരാതി നൽകിയത്. നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ബോധം പോയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇനി ആര്‍ക്കും ഈ അവസ്ഥം ഉണ്ടാകരുത്. ഉടനടി വേഗത്തില്‍ നടപടി വേണമെന്ന് പരാതിയില്‍ കുടുംബം ആവശ്യപ്പെടുന്നുണ്ട്. ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കൊല്ലംകോണം സ്വദേശി ബിസ്‌മീറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്‌മീർ മരിക്കുന്നത്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...