തിരുവനന്തപുരം : അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അഴൂര്‍ സ്വദേശിയായ വിനോദിനാണ് മർദ്ദനമേറ്റത്. അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി പുത്തന്‍തോപ്പില്‍ എത്തിച്ചു മര്‍ദ്ദിക്കുകയായിരുന്നു. പോലീസെത്തിയാണ് വിനോദിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കേസ് സംബന്ധമായ വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൂന്നു ദിവസം മുന്‍പ് പരിചയപ്പെട്ട യുവാവാണ് അഭിഭാഷകന് വിനോദിനെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തി മർദ്ദിച്ചത്.
ബൈക്കില്‍ കയറ്റി പുത്തന്‍തോപ്പിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി. പിന്നീട് കാറിലെത്തിയ എത്തിയ നാലുപേരും കൂടെ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ സംഘം കടന്നു കളഞ്ഞു. സംഭവത്തില്‍ കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.





























