കൊല്ലം : അഞ്ചലിൽ പത്തംഗ സംഘം വീട് കയറി ആക്രമിച്ചെന്ന് പരാതി. അഗസ്ത്യക്കോട് പാറവിള സ്വദേശി ചന്ദ്രബോസിൻ്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി അതിക്രമം നടന്നത്. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച ശേഷം മകനെതിരെ ഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയതെന്ന് ചന്ദ്രബോസ് പറയുന്നു. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് വാഹനങ്ങളിൽ എത്തിയ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് ചന്ദ്രബോസ് പറയുന്നു. മകൻ ജോജിയെ അന്വേഷിച്ച് എത്തിയ പത്തംഗ സംഘം തന്നെയും ഭാര്യയെയും കയ്യേറ്റം ചെയ്തെന്നാണ് പരാതി. വീട് മുഴവൻ മകന് വേണ്ടി സംഘം തിരച്ചിൽ നടത്തി. ജോജിയെ കിട്ടാത്തതിലുള്ള ദേഷ്യത്തിൽ വീട്ടിലെ സാധനങ്ങൾ അക്രമി സംഘം നശിപ്പിച്ചെന്നും ചന്ദ്രബോസ്. കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ തർക്കമാണ് വീട് കയറിയുള്ള അക്രമത്തിന് കാരണമായി പറയുന്നത്. മകനെ കൊല്ലുമെന്ന് സംഘം ഭീഷണി മുഴക്കിയെന്നും ചന്ദ്രബോസ് പറഞ്ഞു. സംഭവത്തിൽ വീട്ടുകാർ അഞ്ചൽ പോലീസിൽ പരാതി നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1