അടൂരിൽ രോഗിയായ കുടുംബനാഥനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

അടൂർ: സ്വകാര്യ ബാങ്കിന്റെ ജപ്തി മൂലം പെരുവഴിയിലായ കുടുംബനാഥനെ പോലീസ് കള്ളക്കേസിൽ കുടുക്കിയതായി കുടുംബത്തിൻ്റെ പരാതി. ജപ്തിയിൽ ഉൾപ്പെടാത്ത സഹോദരിയുടെ വാഹനം ജപ്തി ചെയ്ത വസ്തുവിൽ നിന്ന് എടുത്തതിനാണ് പോലീസ് നടപടി. അടൂർ സ്വദേശി റോയിയെ മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഷെഡ്യൂൾ ബാങ്കാണ് റോയിയുടെ വസ്തുവകകൾ സർഫാസി നിയമപ്രകാരം ജപ്തി ചെയ്തത്. ദിവസങ്ങൾക്കു മുമ്പ് ജപ്തി നടക്കുമ്പോൾ റോയിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു എന്ന് റോയിയുടെ ഭാര്യ ഷീജ പറഞ്ഞു. രോഗിയായ റോയി ആശുപത്രി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് സഹോദരിയുടെ കാർ ആയിരുന്നു.

ബാങ്ക് അധികൃതർ ജപ്തി നടപ്പാക്കി ഗേറ്റ് സീൽ ചെയ്തപ്പോൾ ഗേറ്റിന് ഉള്ളിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ബാങ്കിനോട് ആവശ്യപ്പെട്ടിട്ടും കാർ വിട്ടു നൽകാതെ വന്നതോടെയാണ് റോയ് കാർ എടുത്തത്. എന്നാൽ പോലീസ് റോയിയെ മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കുടുംബം പറയുന്നു. നടന്നത് നിയമവിരുദ്ധമായ അറസ്റ്റ് എന്ന് സിപിഐഎം ഏരിയ സെക്രട്ടറി എസ് മനോജ് പ്രതികരിച്ചു. ബാങ്ക് സീൽ ചെയ്ത പുരയിടത്തിനുള്ളിലാണ് കാറെന്നും അതിനാൽ ബാങ്കിൻറെ അനുമതിയില്ലാതെ കാർ എടുത്തത് മോഷണം കുറ്റമായി കണക്കാക്കാം എന്നാണ് പോലീസിന്റെ നിലപാട്. രോഗിയായ റോയ് മാത്യുവിനോട് പൊലീസ് മനുഷ്യത്വമില്ലാതെ പെരുമാറി എന്നാണ് ഉയരുന്ന ആരോപണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചരിത്ര മുന്നേറ്റവുമായി യുഎഇ പാസ്സ്‌പോർട്ട്

0
ദുബായ് : ലോക യാത്രകളിൽ യുഎഇയുടെ പാസ്‌പോർട്ടിന് കൂടുതൽ കരുത്ത്. ആഗോളതലത്തിൽ...

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...