കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക വൈകും ; ചർച്ച ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ്‌. ഡൽഹിയിലെ ചർച്ച ഇന്നും തുടരും. എംപിമാരുമായി മുതിർന്ന നേതാക്കൾ വീണ്ടും കേരള ഹൗസിൽ വെച്ച് ചർച്ച നടത്തും. ഗ്രൂപ്പ് സമവാക്യങ്ങളും എം.പിമാരുടെ താത്പര്യങ്ങളും എതിർപ്പുകളും പരിഗണിച്ചതോടെ അന്തിമസ്ഥാനാർഥി പട്ടികയിലേക്കെത്താൻ നേതാക്കൾക്കായില്ല. സിറ്റിംഗ് എം.എൽ.എ മാരിൽ കെ.സി ജോസഫ് ഒഴികെ ഉള്ളവരുടെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. കോൺഗ്രസ്‌ മത്സരിക്കുന്ന ബാക്കി 70 സീറ്റുകളിൽ യുവാക്കൾ, പുതുമുഖങ്ങൾ, വനിതകൾ എന്നിവർക്ക് പ്രാമുഖ്യം വേണമെന്നതാണ് ഹൈക്കമാൻഡ് നിർദേശം. ഇത് പാലിക്കപ്പെട്ടാൽ ഗ്രൂപ്പുകൾ മുമ്പോട്ട് വെച്ച പലർക്കും സീറ്റ്‌ ലഭിക്കാതെയാകും.

മാനദണ്ഡങ്ങളിൽ ചിലർക്ക് മാത്രം ഇളവ് നൽകണമെന്ന നേതാക്കളുടെ ആവശ്യം ചർച്ച സങ്കീർണമാക്കുകയാണ്. ചർച്ചയിൽ ഇത് വരെ പങ്കെടുക്കാതെ മാറി നിൽക്കുന്ന കെ മുരളീധരൻ അടക്കമുള്ള എം.പിമാരെ അനുനയിപ്പിക്കുന്നതിന്റെ  ഭാഗമായാണ് കേരള ഹൗസിൽ ചായ സത്കാരം സംഘടിപ്പിച്ചിരിക്കുന്നത്. സി.പി.എം സ്ഥാനാർത്ഥിപ്പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം വിജയ സാധ്യത പരിഗണിച്ച് നൽകി മാറ്റങ്ങൾ വാരാനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോട് കൂടി അന്തിമ പട്ടിക എന്ന നിലയിലാണ് ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...