കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ; യുവാക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തരൂരിന് ചുമതല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള‌ള തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യ യോഗം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേര്‍ന്നു. ജനവികാരം അറിഞ്ഞുള‌ള മാനിഫെസ്‌റ്റോയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ചാണ്ടി യോഗശേഷമുള‌ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ജനവികാരമറിയാന്‍ യുഡിഎഫ് മാനിഫെസ്‌റ്റോ കമ്മി‌റ്റി സംസ്ഥാനത്ത് പലയിടങ്ങളിലായി യോഗം കൂടി.

മേല്‍നോട്ട സമിതി അംഗമായ ശശി തരൂര്‍ നാല് ദിവസം സമൂഹത്തിലെ വിവിധ തലങ്ങളില്‍പെട്ടവര്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി സംസാരിച്ച്‌ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു. അഞ്ച് ജില്ലകളിലെ ജനങ്ങളുമായും ശശി തരൂര്‍ പ്രത്യേക ചര്‍ച്ച നടത്തും. തിരുവനന്തപുരം,കോഴിക്കോട്, എറണാകുളം,മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണവ.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ജനുവരി 31ന് ആരംഭിക്കും. യാത്ര വിജയകരമാക്കാന്‍ അതാത് ജില്ലകളിലെ എം.പിമാര്‍ക്ക് ചുമതല നല്‍കി. ഇതോടൊപ്പം കോട്ടയത്ത് യാത്രയുടെ ചുമതല വഹിക്കുക ഉമ്മന്‍ചാണ്ടിയാകും. മലപ്പുറം ജില്ലയില്‍ ടി.സിദ്ധിക്ക്, വയനാട്-ആലപ്പുഴ ജില്ലകളില്‍ കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കും ഐശ്വര്യകേരള യാത്രയുടെ ചുമതലയുണ്ടാകും.

അതേസമയം സീ‌റ്റ് വിഭജനം സംബന്ധിച്ച്‌ യു.ഡി.എഫ് പരസ്യചര്‍ച്ചയ്‌ക്കില്ലെന്ന് മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സീ‌റ്റ് വിഭജനം സംബന്ധിച്ച്‌ അനൗദ്യോഗിക ചര്‍ച്ച വിവിധ പാര്‍ട്ടികളുമായി ആരംഭിച്ചു. ഐശ്വര്യകേരള യാത്ര ഉദ്ഘാടനം ചെയ്യുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും ചെന്നിത്തല അറിയിച്ചു.

കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയുണ്ടാകും. അദ്ദേഹം കോണ്‍ഗ്രസിലെ സമ്മുന്നതനായ നേതാവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. വ്യത്യസ്‌തമായ അഭിപ്രായമുള‌ളവരെ പാ‌ര്‍ട്ടി തള‌ളിക്കളയില്ലെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ജില്ലാതല കമ്മി‌റ്റികള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു.

സമിതി അംഗങ്ങളായ വി.എം സുധീരന്‍ ആരോഗ്യ കാരണങ്ങളാല്‍ വിശ്രമത്തിലായതിനാല്‍ യോഗത്തിനെത്തിയില്ല കെ.മുരളീധരന്‍ മണ്ഡലത്തിലെ റെയില്‍വേ മേല്‍പ്പാല ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിനാല്‍ എത്തിയില്ലെന്നും. മ‌റ്റ് ആറുപേരും എ.ഐ.സി.സി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...