Thursday, July 3, 2025 12:57 pm

കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; രാജിവെക്കില്ലെന്ന് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത തോല്‍വിയുടെ ഉത്തരവാദിത്തത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍. പാപഭാരം മുഴുവന്‍ കെ.പി.സി.സി നേതൃത്വത്തിനുമേല്‍ ചാരാന്‍ ഗ്രൂപ്പുകളും നേതാക്കളും ശ്രമിക്കുമ്പോള്‍ കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് മറുവാദം.

ഇതോടെ പാര്‍ട്ടിയിലെ തലമുറമാറ്റവും സമൂല അഴിച്ചുപണിയും സംശയത്തിലായി. തോല്‍വിക്ക് മുഖ്യകാരണം കെ.പി.സി.സിയുടെയും പാര്‍ട്ടിയുടെയും ദൗര്‍ബല്യമാണെന്നാണ് പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ പറയുന്നത്. പാര്‍ട്ടി അടിമുടി അഴിച്ചുപണിത് ഊര്‍ജസ്വലമായ നേതൃത്വം വരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് പുതിയമുഖം വരണമെന്നും താഴെത്തട്ട് മുതല്‍ സംഘടന സംവിധാനം പുനഃസംഘടിപ്പിക്കണമെന്നും ഇവരെല്ലാം ആഗ്രഹിക്കുന്നു.

ഉത്തരവാദിത്തം സാേങ്കതികമായി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കിലും സ്വയം രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തോല്‍വി ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരുന്നുണ്ട്.

മുല്ലപ്പള്ളിയെ പ്രസിഡന്റ്  സ്ഥാനത്ത് നിലനിര്‍ത്തി മുന്നോട്ട് പോകുന്നത് പാര്‍ട്ടിയെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുമെന്ന അഭിപ്രായമാണ് വിവിധ ഗ്രൂപ്പുകള്‍ക്കുള്ളത്. ഉറങ്ങുന്ന പ്രസിഡന്റ്  എന്തിനാണെന്ന ഹൈബി ഈഡന്റെ  ഒറ്റവരി ഫേസ്ബുക്ക് ചോദ്യം അതിന്റെ  ഭാഗമാണ്. മുതിര്‍ന്ന നേതാവ് കെ.സി. ജോസഫും അഴിച്ചുപണി വേണമെന്ന് പരസ്യനിലപാട് എടുത്തുകഴിഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ രമേശ് ചെന്നിത്തല ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലപാട് മാറ്റാന്‍ അടുത്ത വിശ്വസ്തരില്‍നിന്ന് കടുത്ത സമ്മര്‍ദമുണ്ട്. പുതിയ എം.എല്‍.എമാരുടെ അഭിപ്രായം കൂടി മനസ്സിലാക്കിയായിരിക്കും ചെന്നിത്തലയുടെ അന്തിമ തീരുമാനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...

ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ ആത്മഹത്യ ചെയ്തു

0
മുംബൈ : ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍...

പുതുശേരിഭാഗം ഗവൺമെന്‍റ് എൽപി സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം നടത്തി

0
അടൂർ : പുതുശേരിഭാഗം ഗവൺമെന്‍റ് എൽപി സ്കൂളിന് അടൂർ എംഎൽഎ...