തിരുവനന്തപുരം : കോൺഗ്രസിലെ കത്ത് വിവാദത്തിൽ ഡിസിസി അംഗത്വം രാജിവെച്ച് കെ സുധാകരന്റെ വിശ്വസ്തൻ. തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനാണ് രാജിവെച്ചത്. വി ഡി സതീശനും സണ്ണി ജോസഫിനും എതിരെ ആരോപണം ഉന്നയിച്ചാണ് രാജിവെച്ചത്. ഇരുവരും ചേർന്ന് കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നതായാണ് സുഹൈൽ ഷാജഹാൻ്റെ ആരോപണം. സുഹൈൽ ഷാജഹാൻ ദീപാദാസ് മുൻഷിക്ക് രാജിക്കത്ത് കൈമാറി. നാളെ വാർത്താസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് രാജിവെച്ച സുഹൈൽ ഷാജഹാൻ.
സ്ഥാനാർഥി നിർണയ വേളയിൽ കണ്ണൂർ മണ്ഡലത്തിൽ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാദ്ധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചും മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തു നൽകിയെന്നാണ് പ്രചരിക്കുന്നത്. അതേസമയം, സണ്ണി ജോസഫ് ഈ കൊലച്ചതി കെ സുധാകരനോട് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു.





























