ദില്ലി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ഡിജിറ്റൽ ഇന്ത്യ പദ്ധതി ഇന്ത്യയിൽ നടപ്പാക്കും മുൻപ് ജെഫ്രി എപ്സ്റ്റീന് ചോർത്തി. 2014ൽ ഹർദീപ് സിംഗ് പുരി എപ്സ്റ്റീനുമായി പദ്ധതി ചർച്ച ചെയ്തുവെന്നും ഇന്ത്യയിൽ പദ്ധതി നടപ്പാക്കിയത് 2015ൽ ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. പാലസ്‌റ്റീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ടും എപ്സ്റ്റീൻ അഭിപ്രായം രേഖപ്പെടുത്തി. അന്നത്തെ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ മറികടന്ന് പുരി ആർക്ക് വേണ്ടി ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് അറിയിച്ചു.
പാർലമെൻ്റിൻ്റെ രണ്ടാംഘട്ട ബജറ്റ്സമ്മേളനത്തിൽ എപ്സ്റ്റീൻ ഫയൽ കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേ സമയം, എപ്സ്റ്റീൻ ഫയലിൽ ചർച്ചക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പാർലമെൻറിൽ ചർച്ച വേണ്ടെന്ന് ധാരണയായി. പുരിക്കെതിരായ ആക്ഷേപത്തിൽ അദ്ദേഹത്തിൻ്റെ വിശദീകരണം തന്നെ ധാരാളമെന്നും വിലയിരുത്തൽ കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.





























